സംയുക്ത നിർവാഹക സമിതി തീരുമാനങ്ങൾ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
സംയുക്ത നിർവ്വാഹകസമിതി യോഗം, 2025 ജൂൺ 7, 8
തൃശൂർ പരിസരകേന്ദ്രം
മിനുട്സ്
സംയുക്ത നിർവാഹകസമിതി യോഗം ജൂൺ 7, 8 തീയ്യതികളിൽ തൃശ്ശൂർ പരിസരകേന്ദ്രത്തിൽ നടന്നു. 7-ന് രാവിലെ 10:00 മണിക്കാരംഭിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ആദ്ധ്യക്ഷ്യം വഹിച്ചു. ജൂൺ 4-ന് രാത്രി ഓൺലൈനായി നടന്ന നിർവാഹകസമിതി ചർച്ചകളും സമ്മേളന വിലയിരുത്തലുകളും ജനറൽ സെക്രട്ടറി അവതരിപ്പിച്ചു. യോഗത്തിൽ 35 നിർവാഹകസമിതി അംഗങ്ങളും 13 ജില്ലാ സെക്രട്ടറിമാരും 10 ക്ഷണിതാക്കളും രണ്ട് ദിവസവും പങ്കെടുത്തു. നിർവാഹകസമിതിയിൽ 4 പേരും ക്ഷണിതാക്കളിൽ 7 പേരും ഒരു ദിവസം മാത്രമേ പങ്കെടുത്തുള്ളൂ. 58 പേർ രണ്ട് ദിവസവും 11 പേർ ഒരു ദിവസവുമായി ആകെ 69 പേർ പങ്കെടുത്തു. ഇടുക്കി ജില്ലാ സെക്രട്ടറി പനിമൂലവും ദക്ഷിണ മേഖലാ സെക്രട്ടറി വി. കെ. നന്ദനൻ അപകടത്തെ തുടർന്ന് വിശ്രമത്തിലായതിനാലും അവധി അപേക്ഷിച്ചിരുന്നു.
പുതിയ ഭാരവാഹികൾ ചുമതല ഏറ്റെടുത്തു. ജനറൽ സെക്രട്ടറി നിർവാഹകസമിതി അംഗങ്ങളുടെ ചുമതലകൾ വായിച്ചവതരിപ്പിച്ചു.
നിർവ്വാഹകസമിതി ചുമതലകൾ
ടി. കെ. മീരാഭായ് – പ്രസിഡണ്ട്, പുറംസമ്പർക്കം, പരിസരകേന്ദ്രം തൃശൂർ
ജി. സ്റ്റാലിൻ – വൈസ് പ്രസിഡണ്ട്, വിദ്യാഭ്യാസം, വിജ്ഞാനോത്സവം, ശാസ്ത്രാവബോധം
ഡോ. പി. യു. മൈത്രി – വൈസ് പ്രസിഡണ്ട്, ജെൻഡർ, ഉന്നതവിദ്യാഭ്യാസം, സംഘടനാ വിദ്യാഭ്യാസം, യുവസമിതി
പി. വി. ദിവാകരൻ – ജനറൽ സെക്രട്ടറി, പൊതുചുമതല
യമുന എസ്. – സെക്രട്ടറി വടക്ക്, ബാലവേദി, മാസിക, പരിഷദ് വാർത്ത, ഡോക്യുമെന്റേഷൻ
പി. അരവിന്ദാക്ഷൻ – സെക്രട്ടറി മധ്യം, ആരോഗ്യം, പരിസരം, സയൻസ് കേരള
വി. കെ. നന്ദനൻ – സെക്രട്ടറി തെക്ക്, സംഘടനാ വിദ്യാഭ്യാസം, വികസനം, കല സംസ്കാരം, ഭവൻ തിരുവനന്തപുരം
കെ. വിനോദ്കുമാർ – ട്രഷറർ, സാമ്പത്തികം, പ്രസിദ്ധീകരണം, നവമാധ്യമം, ലൂക്ക, ഭവൻ കണ്ണൂർ
എൻ. ശാന്തകുമാരി – വയനാട്, നവമാധ്യമം, കല സംസ്കാരം
പി. വി. ജോസഫ് – വികസനം, പരിസരം, മാസിക സർക്കുലേഷൻ
പി. പി. ബാബു – കൺവീനർ ഉന്നതവിദ്യാഭ്യാസം, സാമ്പത്തികം, ലൂക്ക
ടി. ലിസി – കോർഡിനേഷൻ ആരോഗ്യം, വിദ്യാഭ്യാസം, ബാലവേദി
അഡ്വ. കെ. പി. രവിപ്രകാശ് – തൃശ്ശൂർ, സാമ്പത്തികം, വികസനം
ആർ. സനൽകുമാർ – കോട്ടയം, ആരോഗ്യം, കല സംസ്കാരം
വി. വി. ഷാജി – വിദ്യാഭ്യാസം, വിജ്ഞാനോത്സവം, മാസിക
എൽ. ഷൈലജ – ചെയർമാൻ ബാലവേദി, ജെൻഡർ, യുവസമിതി
ജൂന പി. എസ്. – കോർഡിനേഷൻ വികസനം, ജെൻഡർ
പി. ഗോപകുമാർ – തിരുവനന്തപുരം, കൺവീനർ ശാസ്ത്രാവബോധം
സതീശൻ പി. കെ. – കോഴിക്കോട്, മാസിക
ജിസ് ജോസഫ് – ചെയർമാൻ യുവസമിതി, ജെൻഡർ, നവമാധ്യമം
ഡോ. രതീഷ് കൃഷ്ണൻ – ഉന്നതവിദ്യാഭ്യാസം, ശാസ്ത്രഗതി, ശാസ്ത്രാവബോധം, നവമാധ്യമം
ഡോ. അഭിലാഷ് – ഉന്നതവിദ്യാഭ്യാസം, പരിസരം
ഡോ. അനീഷ് – ആരോഗ്യം, ഉന്നതവിദ്യാഭ്യാസം
ഡോ. മുബാറക് സാനി – ചെയർമാൻ ആരോഗ്യം, ഉന്നതവിദ്യാഭ്യാസം
ഡോ. ജയന്തി എസ്. പണിക്കർ – കോർഡിനേഷൻ ക്വാണ്ടം തിയറി, ലൂക്ക, ബാലവേദി
പി. രമേഷ് കുമാർ – മലപ്പുറം, സംഘടനാ വിദ്യാഭ്യാസം, വിജ്ഞാനോത്സവം
ഡോ. എം. വി. ഗംഗാധരൻ – കൺവീനർ വിദ്യാഭ്യാസം
പി. സുരേഷ് ബാബു – കൺവീനർ പരിസരം
വി. മനോജ്‌കുമാർ – കൺവീനർ ആരോഗ്യം
ഇ. വിലാസിനി – കൺവീനർ ജെൻഡർ
പി. എ. തങ്കച്ചൻ – കൺവീനർ വികസനം
എം. ദിവാകരൻ – കൺവീനർ യുവസമിതി
ബി. രമേഷ് – കൺവീനർ നവമാധ്യമം
ലില്ലി കർത്ത – കൺവീനർ ഡോക്യുമെന്റേഷൻ
എസ്. ജയകുമാർ – കൺവീനർ കല സംസ്കാരം
ജോജി കൂട്ടുമ്മേൽ – കൺവീനർ ബാലവേദി
അരുൺ രവി – എഡിറ്റർ സയൻസ് കേരള
പി. പ്രദോഷ് – കൺവീനർ പ്രസിദ്ധീകരണം
എൻ. ആർ. റസീന – യുവസമിതി, ലൂക്ക, ഉന്നതവിദ്യാഭ്യാസം
അഭിരാമി – വിദ്യാഭ്യാസം, ബാലവേദി, ജെൻഡർ
ശാന്തിദേവി – എറണാകുളം, വികസനം
മണികണ്ഠൻ – വിജ്ഞാനോത്സവം, വിദ്യാഭ്യാസം
കെ. പ്രസാദ് – കൊല്ലം, ആരോഗ്യം, പരിസരം
തങ്കച്ചൻ നെല്ലിക്കുന്നേൽ – ഇടുക്കി, ആരോഗ്യം, പരിസരം
രമേഷ് ചന്ദ്രൻ – പത്തനംതിട്ട, ശാസ്ത്രാവബോധം, കല സംസ്കാരം
വി. എൻ. ജയചന്ദ്രൻ – ആലപ്പുഴ, വികസനം
ഡോ. ജോർജ്ജ് തോമസ് – വികസനം, പരിസരം, ഉന്നതവിദ്യാഭ്യാസം
ഡോ. അജയകുമാർ വർമ്മ – ശാസ്ത്രഗതി, വികസനം, പരിസരം
എ. എം. ബാലകൃഷ്ണൻ – കാസറഗോഡ്, കല സംസ്കാരം
സുധീർ കെ. എസ്. – പാലക്കാട്, കൺവീനർ വിജ്ഞാനോത്സവം
ഡോ. സുമ ടി. ആർ. – പരിസരം, വികസനം
മാസിക
പി. എം. വിനോദ്കുമാർ – മാനേജിംഗ് എഡിറ്റർ, ഭവൻ കോഴിക്കോട്
ഡോ. അജയകുമാർ വർമ്മ – എഡിറ്റർ ശാസ്ത്രഗതി, വികസനം, പരിസരം
ഡോ. വി. കെ. ബ്രിജേഷ് – എഡിറ്റർ ശാസ്ത്രകേരളം, പരിസരം, വിജ്ഞാനോത്സവം
ഡോ. കെ. ആർ. അശോകൻ – എഡിറ്റർ യുറീക്ക, വിദ്യാഭ്യാസം, വിജ്ഞാനോത്സവം
റിസ്വാൻ – എഡിറ്റർ ലൂക്ക, നവമാധ്യമം
സുനിൽ കുമാർ.എസ്. എൽ. – പരിഷത്ത് വാർത്ത, നവമാധ്യമം
ക്ഷണിതാക്കൾ
ബിനിൽ ബാലുശ്ശേരി – യുവസമിതി, ആരോഗ്യം
അനിൽകുമാർ ക്യാപ്സ്യൂൾ – ക്യാപ്സ്യൂൾ കേരള, ആരോഗ്യം
അഭിജിത്ത് – യുവസമിതി, വയനാട്, നവമാധ്യമം
എക്സ് ഓഫീഷ്യോ
എ. രാഘവൻ – രജിസ്ട്രാർ IRTC
എൻ. പ്രകാശൻ – എക്സിക്യൂട്ടീവ് ഡയറക്ടർ PPC
പി. നാരായണൻകുട്ടി – സെക്രട്ടറി PIU
എം. ഹരീഷ് കുമാർ – സെക്രട്ടറി PPC
ജയൻ ചമ്പക്കുളം – സ്റ്റേറ്റ് കോർഡിനേറ്റർ HSS
വി. ജി. ഗോപിനാഥ് – AIPSN ദക്ഷിണ മേഖലാ സെക്രട്ടറി
ഡോ. സി. രാമകൃഷ്ണൻ – BGVS കേരള
വിഷയസമിതി സബ്കമ്മിറ്റി ചെയർമാൻമാർ
വിദ്യാഭ്യാസം – ഡോ. കെ. രാമചന്ദ്രൻ
ഉന്നതവിദ്യാഭ്യാസം – ഡോ. സി. പത്മനാഭൻ
പരിസരം – ഡോ. കെ. വി. തോമസ്
ആരോഗ്യം – ഡോ. മുബാറക് സാനി
ജെൻഡർ – ഡോ. മുരളീധരൻ തറയിൽ
വികസനം – ഡോ. കെ. രാജേഷ്
നവമാധ്യമം – ശശിദേവൻ
ഡോക്യുമെന്റേഷൻ – കെ. വി. എസ്. കർത്ത
യുവസമിതി – ജിസ് ജോസഫ്
കല സംസ്കാരം – ജി. രാജശേഖരൻ
പ്രസിദ്ധീകരണം – പ്രൊഫ.ടി. പി. കുഞ്ഞിക്കണ്ണൻ
ബാലവേദി – എൽ. ഷൈലജ
ശാസ്ത്രാവബോധം – ടി. കെ. ദേവരാജൻ
സാമ്പത്തികം – പി. കെ. നാരായണൻ
ക്യാപ്സ്യൂൾ കേരള – ഡോ. യു. നന്ദകുമാർ
മുൻ ജനറൽ സെക്രട്ടറിമാരും മുൻ സംസ്ഥാന പ്രസിഡണ്ടുമാരും നിർവ്വാഹകസമിതിയിലെ സ്ഥിരം ക്ഷണിതാക്കളായിരിക്കും.
അംഗത്വം
സംഘടനയുടെ അടിസ്ഥാന പ്രവർത്തനമേഖലയാണ് അംഗത്വം. 62 ആം സംസ്ഥാന വാർഷിക തീരുമാനമനുസരിച്ച് മെയ് 31-ന് അംഗത്വം പുതുക്കൽ പൂർത്തിയാക്കേണ്ടതായിരുന്നു. ജില്ലകൾ വേണ്ടത്ര ഗൗരവത്തിൽ അംഗത്വ പ്രവർത്തനത്തെ മുന്നോട്ടു കൊണ്ടുപോയില്ല. കോഴിക്കോട് ജില്ല 100% പൂർത്തിയാക്കി. കാസറഗോഡ്, കൊല്ലം, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ 70%ത്തിലധികവും കോട്ടയം, തൃശൂർ ജില്ലകളിൽ 60%ത്തിലധികവും എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ 50%ത്തിലധികവും പൂർത്തിയായി. പാലക്കാട്, വയനാട് ജില്ലകളിൽ 50%ൽ താഴെയാണ്.
തീരുമാനങ്ങൾ
അംഗത്വം പുതുക്കൽ ജൂൺ 30-നകം പൂർത്തിയാക്കണം. യൂണിറ്റ് തലം ജൂൺ 20-ന് പൂർത്തിയാക്കുകയും, 25-ന് മേഖലാ ക്രോഡീകരണവും, 28-ന് ജില്ലാ ക്രോഡീകരണവും പൂർത്തിയാക്കി ജൂൺ 30-ന് സംസ്ഥാനത്ത് പണമടക്കണം.
അംഗങ്ങളെ നേരിട്ട് കണ്ട് പുതുക്കുന്നതിന് മേഖലാകമ്മറ്റി അംഗങ്ങൾക്ക് ചുമതല വീതിച്ചുനൽകണം.
പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനം 2025 ജൂലൈ 31-നുള്ളിൽ പൂർത്തിയാക്കണം.
പുതിയ യൂണിറ്റുകളുടെ സാധ്യതകൾ പരിശോധിക്കണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും യൂണിറ്റ് എന്നതായിരിക്കണം ലക്ഷ്യം.
മാസിക
അര നൂറ്റാണ്ടിലധികമായി പ്രസിദ്ധീകരിക്കുന്നതാണ് നമ്മുടെ മാസികകൾ. ഒരംഗത്തിന് ഒരു മാസിക എന്നതായിരുന്നു ലക്ഷ്യം. കഴിഞ്ഞ പ്രവർത്തനവർഷം അതിന്റെ മൂന്നിലൊന്നുപോലും കണ്ടെത്താൻ കഴിഞ്ഞില്ല. ശാസ്ത്രമാസികകൾ പൂർത്തിയാക്കുന്ന വലിയൊരു സാമൂഹ്യ ഉത്തരവാദിത്തമുണ്ട്. അത് പരിഷത്ത് ഉയർത്തുന്ന രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അംഗത്വ പ്രവർത്തനത്തോടൊപ്പംതന്നെ മാസികാ പ്രവർത്തനവും മുന്നോട്ടുപോകണം. വരുമാനമുള്ള മുഴുവൻ അംഗങ്ങളെയും ഏതെങ്കിലുമൊരു മാസികയുടെ എങ്കിലും വരിക്കാരാക്കാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മാസികകൾ കടന്നുപോകുന്നത്. കഴിഞ്ഞ രണ്ടുമാസമായി ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ല. വരിസംഖ്യ കൂട്ടുകയോ, വരിക്കാരുടെയും, പരസ്യത്തിന്റെയും എണ്ണം കൂട്ടുകയോ ചെയ്തുകൊണ്ട് മാത്രമേ മാസികകളുടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുകയുള്ളൂ. മാനേജിങ് എഡിറ്റർ പി. എം. വിനോദ് കുമാർ നിലവിലുള്ള അവസ്ഥ വിശദീകരിച്ചു. വിശദമായ ചർച്ചകൾക്കൊടുവിൽ താഴെപ്പറയുന്ന തീരുമാനങ്ങൾ എടുത്തു.
തീരുമാനങ്ങൾ
ഒരംഗത്തിന് ഒരു മാസിക എന്ന ലക്ഷ്യം പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ യൂണിറ്റ് തലത്തിൽ ആസൂത്രണം ചെയ്യണം.
വരുമാനമുള്ള മുഴുവൻ അംഗങ്ങളെയും ഏതെങ്കിലുമൊരു മാസികയുടെയെങ്കിലും വരിക്കാരാക്കണം. പരിഷത്തംഗമെന്ന നിലയിലുള്ള സംഘടനാ ബോധത്തിന്റെ ഭാഗമായി മാസികാ പ്രവർത്തനം മാറണം.
കഴിഞ്ഞവർഷം നടന്ന യുറീക്കാ സെമിനാർ പോലെ ശാസ്ത്രകേരളം സെമിനാറും ശാസ്ത്രഗതി സെമിനാറും നടക്കണം. സെമിനാറിലൂടെ കിട്ടുന്ന ആശയങ്ങൾ വെച്ച് മാസികകളുടെ ഉള്ളടക്കം മെച്ചപ്പെടുത്തണം.
മാസികകളിലേക്കുള്ള പരസ്യങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണം. ഓരോ മാസത്തെ പരസ്യത്തിന്റെ ചുമതല ഓരോ ജില്ലകൾ ഏറ്റെടുക്കണം.
വരിസംഖ്യ പൂർത്തിയാവുന്ന വരിക്കാരെ ഓഫീസിൽ നിന്ന് നേരിട്ട് വിളിക്കാനുള്ള ക്രമീകരണങ്ങൾ ഉണ്ടാവണം.
നിർവാഹകസമിതി മുതൽ എല്ലാതലത്തിലുള്ള കമ്മറ്റി അംഗങ്ങളും സ്വയം മാസികാ വരിക്കാരാവുകയും ചുരുങ്ങിയത് 25 മാസികകളുടെയെങ്കിലും വരിക്കാരെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യണം.
മാസികകളുടെ ഡിജിറ്റൽ കോപ്പി ഈ വർഷമെങ്കിലും പുറത്തിറക്കാൻ കഴിയണം.
ജൂലൈ 6 ഏകദിന മാസികാ ക്യാമ്പയിൻ യൂണിറ്റുകളിൽ ആസൂത്രണം ചെയ്യണം. നിർവാഹകസമിതി മുതലുള്ള മുവുവൻ കമ്മറ്റി അംഗങ്ങളും ഏകദിന മാസികാ ക്യാമ്പയിനിൽ പങ്കാളികളാവണം. ജില്ലാ പ്രവർത്തക കൺവെൻഷനിൽ സ്ക്വാഡുകൾ സംബന്ധിച്ച ആസൂത്രണവും ചുമതലകളും നൽകണം.
ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു യൂണിറ്റിൽ നിന്ന് ചുരുങ്ങിയത് 10 മാസിക എന്ന ലക്ഷ്യം പൂർത്തിയാക്കണം.
സാമ്പത്തികം
പുതിയ ട്രഷറർ കെ. വിനോദ് കുമാർ ചുമതലയേറ്റെടുത്തു. സാമ്പത്തിക സബ്കമ്മിറ്റി അംഗങ്ങളുടെ പേര് വായിച്ചംഗീകരിച്ചു. 2025-26 വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചംഗീകരിച്ചു.
തീരുമാനങ്ങൾ
സംസ്ഥാന സമ്മേളന സുവനീർ ‘വയോജന പരിപാലനം ശാസ്ത്രം, സമൂഹം’ എന്ന പുസ്തകത്തിനുള്ള പണമടക്കാനുള്ള തീയതി ജൂൺ 30 വരെ ദീർഘിപ്പിച്ചു. മുഖവില – 400 രൂപ. കൗൺസിലർമാർക്കുള്ള പ്രത്യേക വില – 200 രൂപ. ജൂൺ 30-നുള്ളിൽ പണമടക്കുന്ന എണ്ണം മാത്രമേ ഈ വിലക്ക് നൽകാൻ കഴിയുകയുള്ളൂ.
‘ശാസ്ത്രകലാജാഥയുടെ ചരിത്രഗാഥ’ പ്രീ പബ്ലിക്കേഷൻ ജൂൺ 30 വരെ നീട്ടി. കലാജാഥയുടെ ചരിത്രം എന്നത് സംഘടനയുടെതന്നെ ചരിത്രമാണ്. അതിനാൽ പ്രീ പബ്ലിക്കേഷൻ പുസ്തകം അംഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ പരമാവധി ശ്രമിക്കണം. മുഖവില – 800 രൂപ. പ്രീ പബ്ലിക്കേഷൻ വില – 500 രൂപ. സംസ്ഥാനത്തടക്കേണ്ടത് – 300 രൂപ. യൂണിറ്റ് കമ്മീഷൻ 100, മേഖല 50, ജില്ല 50.
ജില്ലാ, മേഖലാ ട്രഷറർമാരുടെ ഒന്നാംഘട്ട പരിശീലനം ആഗസ്റ്റ് 9, 10 തീയതികളിൽ IRTC-യിൽ.
ലൈബ്രറി കൗൺസിൽ, നിയമസഭാ പുസ്തകമേള തുടങ്ങി സ്റ്റാൾ വാടകയും കമ്മീഷനും നൽകേണ്ടിവരുന്ന പുസ്തകമേളകൾക്ക് വിൽപ്പന നടത്തുന്ന പുസ്തകങ്ങളുടെ മുഖവിലയിൽ 5% ഇൻസെന്റീവ് നൽകാൻ തീരുമാനിച്ചു. മേളകൾ പൂർത്തിയായി ഒരാഴ്ചക്കുള്ളിൽ വിൽപ്പന സംബന്ധിച്ച കൃത്യമായ കണക്കുകൾ സംസ്ഥാന ട്രഷററെ ബോധ്യപ്പെടുത്തി കണക്കുകൾ സെറ്റിൽ ചെയ്യേണ്ടതാണ്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിർവാഹകസമിതി അംഗങ്ങളുടെ ചുമതലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രസിഡണ്ട് ടി. കെ. മീരാഭായ് അവതരിപ്പിച്ചു.
സംഘടനയെ ആശയപരമായി മുന്നോട്ടുനയിക്കേണ്ട ഉത്തരവാദിത്തം നിർവാഹകസമിതി അംഗങ്ങൾക്കാണ്.
ഓരോ നിർവാഹകസമിതി അംഗങ്ങളും ഏതെങ്കിലും ഒരു സവിശേഷ മേഖലയിൽ ആഴത്തിലുള്ള അറിവ് സമ്പാദിക്കുകയും മറ്റു മേഖലകളെക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാട് രൂപീകരിക്കുകയും ചെയ്യണം.
സംഘടനയുടെ യൂണിറ്റ്തലം മുതലുള്ള ഘടകങ്ങളെ ചേർത്തുപിടിച്ച് അംഗങ്ങളെ കൂട്ടിയോജിപ്പിച്ച് സംഘടനയെ ശാക്തീകരിക്കുക എന്നതായിരിക്കണം നിർവാഹകസമിതി അംഗത്തിന്റെ പ്രഥമ ഉത്തരവാദിത്തം.
ശാസ്ത്രസാഹിത്യ പരിഷത്തിൽ അംഗങ്ങൾക്ക് ചുമതലകളാണ് നൽകാറുള്ളത്. ചുമതലകളും പദവികളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ശ്രമിക്കണം.
അറിവിന്റെയും സാങ്കേതികവിദ്യയുടെയും മാറ്റം ഉൾക്കൊള്ളുന്നതോടൊപ്പം സംഘടനയുടെ തുടർച്ചയും വളർച്ചയും ഉൾക്കൊണ്ട് പ്രവർത്തിക്കാൻ കഴിയണം.
ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള സ്വയംബോധം വളരുന്നതോടൊപ്പം മറ്റുള്ളവരിൽ സന്നദ്ധത ഉണ്ടാക്കിയെടുക്കാനുള്ള പ്രചോദകരായി മാറണം.
ശാസ്ത്രത്തിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞുകൊണ്ട് സംഘടനയുടെ രാഷ്ട്രീയം ഉൾക്കൊള്ളുകയും മറ്റ് അംഗങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്യണം.
യോഗങ്ങളിലെ പൂർണമായ പങ്കാളിത്തവും സമയനിഷ്ഠയും വളരെ പ്രധാനമാണ്.
ഒരു നിർവാഹകസമിതി അംഗത്തിന്റെ പ്രവർത്തനപരിധി സംസ്ഥാനവ്യാപകമാണ്. സ്വന്തം മേഖലയും ജില്ലയും അല്ലെന്നുള്ള ബോധ്യം ഉണ്ടാവണം.
സംഘടനയുടെ ആത്മാംശമായ പാരിഷത്തികതയിലൂന്നിയ മാനസികാവസ്ഥയും പ്രവർത്തന ഏകോപനവും സ്വായത്തമാകണം.
നിർവാഹകസമിതി തീരുമാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കാനുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം. സംഘടന നിലപാട് സ്വീകരിച്ചുകഴിഞ്ഞ കാര്യങ്ങൾ അംഗീകരിക്കുകയും വിയോജിപ്പുകൾ വസ്തുതകളുടെ അടിസ്ഥാനത്തിൽ അടുത്ത കമ്മറ്റിയിൽ അവതരിപ്പിക്കുകയും ചെയ്യണം.
സാമ്പത്തിക സമാഹരണത്തിൽ നാം പുലർത്തിവന്ന വൈവിധ്യവും സമീപനവും നിലനിർത്തിക്കൊണ്ടുതന്നെയാവണം പ്രവർത്തന മൂലധന സ്വരൂപണം. വരവുചെലവ് കണക്കുകൾ സുതാര്യവും സമയബന്ധിതവുമാകണം. ഈ ആശയം സംഘടനയുടെ എല്ലാ ഘടകങ്ങളിലും എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം നിർവാഹകസമിതി അംഗത്തിനുണ്ട്.
വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ പരിധിവിടാതെ അവതരിപ്പിക്കാൻ കഴിയണം.
ഇത്തരം കാര്യങ്ങളാണ് പ്രസിഡണ്ടിന്റെ അവതരണത്തിലും ചർച്ചകളിലും ഉയർന്നുവന്നത്.
ഭാവി പ്രവർത്തനങ്ങൾ
ഭാവി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആമുഖ അവതരണം വൈസ് പ്രസിഡണ്ട് പി. യു. മൈത്രി നടത്തി.
62 ആം സംസ്ഥാന വാർഷികം പൂർത്തിയായി. അവതരിപ്പിച്ച സംഘടനാരേഖയും ഭാവിപ്രവർത്തനരേഖയും കൗൺസിൽ വിശദമായി ചർച്ചചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തന പരിപാടികൾ രൂപപ്പെടുത്തുകയും സംഘടനയുടെ എല്ലാ തലങ്ങളെയും പ്രവർത്തനങ്ങളിൽ കണ്ണിചേർക്കുകയുമാണ് ഭാവി പ്രവർത്തനത്തിന്റെ കാതൽ.
ജനകീയ ശാസ്ത്രപ്രസ്ഥാനമായ നമ്മുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ആഗോള ദേശീയ പശ്ചാത്തലത്തിൽ നിന്നുകൊണ്ടും പ്രശ്നവിശകലനം നടത്തിയും മാത്രമേ പ്രവർത്തനദിശ കൃത്യമാക്കാൻ കഴിയുകയുള്ളൂ. ഇത്തരം കാര്യങ്ങളാണ് സംഘടനാരേഖയിൽ യൂണിറ്റ് തലം മുതൽ സംസ്ഥാനതലം വരെ വിശദമായി ചർച്ചചെയ്തത്. യുദ്ധത്തിന്റെ നിഴലിലൂടെയാണ് ലോകം കടന്നുപോകുന്നത്. നിയോലിബറൽ നയങ്ങൾ സൃഷ്ടിച്ചിരിക്കുന്ന അസമത്വം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ആഗോളതാപനം മൂലമുള്ള, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ വർദ്ധിക്കുന്നു. സാങ്കേതികവിദ്യകളുടെ വികാസത്തെ ചൂഷണ ഉപാധികളാക്കി മാറ്റുന്നു. ഇത്തരത്തിൽ നിരവധിയായ പ്രശ്നങ്ങൾ ആഗോളതലത്തിൽ ചർച്ചാവിധേയമാകുന്നുണ്ട്.
ഇതിന്റെ പ്രത്യാഘാതങ്ങൾ മോശമല്ലാത്ത തരത്തിൽ ദേശീയ തലത്തിലും പ്രകടമാണ്. അതോടൊപ്പംതന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്ന ആശയം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളായ മതേതരത്വം, സോഷ്യലിസം, ഫെഡറലിസം എന്നിവ ദുർബലപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ ഇന്ത്യൻ സംസ്ഥാനമായ കേരളത്തെയും ബാധിക്കുന്നുണ്ട്.
കേരളത്തെ സംബന്ധിച്ച്, നിരവധി പ്രതികൂല ഘടകങ്ങളെ അതിജീവിച്ചുകൊണ്ട് വികസനസൂചിക കണക്കുകളിൽ നാം ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണ്. സൂക്ഷ്മതല വിലയിരുത്തലിൽ മനസ്സിലാക്കാൻ കഴിയുന്ന നിരവധി പ്രശ്നങ്ങൾ ജനജീവിതത്തെ ബാധിക്കുന്നുണ്ട്. കണക്കുകളിൽ കാണുന്ന മികവ് കുടുംബ ജീവിതഗുണതയിൽ വേണ്ടത്ര പ്രതിഫലിക്കുന്നില്ല എന്നാണ് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നത്. നമ്മുടെ രണ്ടാം കേരള പഠനത്തിലൂടെ ലഭ്യമാകുന്ന കണക്കുകളും ഏറെക്കുറെ ഇതിനോട് യോജിച്ചുപോകുന്നു.
ദീർഘകാല രോഗങ്ങളുമായി ബന്ധപ്പെട്ട ചികിത്സാഭാരം വർദ്ധിക്കുന്നു. മാനസിക സമ്മർദ്ദമുള്ളവരുടെ എണ്ണം വർദ്ധിക്കുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തിൽ ഇടിവുണ്ടാകുന്നു. ആത്മഹത്യാ പ്രവണതകൾ വർദ്ധിക്കുന്നു. ലഹരി ഉപയോഗം കൂടുന്നതായി വാർത്തകളും രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണവും വർദ്ധിക്കുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ഗാർഹിക പീഡനങ്ങളും കൂടുന്നു. കുറേയേറെ കുടുംബങ്ങളുടെയെങ്കിലും ജീവനോപാധി ക്ഷേമപെൻഷനുകൾ മാത്രമാണെന്ന അവസ്ഥ നിലനിൽക്കുന്നു. തൊഴിലില്ലായ്മ വർദ്ധിക്കുന്നു. കടത്തിന്റെ അളവ് കൂടുന്നു. അന്ധവിശ്വാസബന്ധിത ചൂഷണത്തിന്റെ അളവ് വർദ്ധിക്കുന്നു. പരസ്യത്തിലൂടെ എന്തും വിൽക്കാമെന്ന സാഹചര്യം നിലനിൽക്കുന്നു. പട്ടികകളുടെ അളവ് ഇനിയും കൂടാം. 95 ശതമാനത്തിലധികം അഭ്യസ്ഥവിദ്യർ അധിവസിക്കുന്ന ഒരു സമൂഹത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത തരത്തിലാണ് കേരള സമൂഹം മുന്നോട്ടുപോകുന്നത്.
ഇത്തരം പ്രശ്നങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്താൽ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും കുറവ് പ്രധാന കാരണങ്ങളിലൊന്നാണെന്ന് മനസ്സിലാക്കാവുന്നതാണ്. “ശാസ്ത്രബോധത്തെ സാമാന്യബോധമാക്കുക” എന്ന പ്രവർത്തന മുദ്രാവാക്യമുയർത്തുന്ന സംഘടനയെന്ന നിലയിൽ ശാസ്ത്രസാഹിത്യ പരിഷത്തിന് ഏറെ ഉത്തരവാദിത്തങ്ങളുണ്ട്. ശാസ്ത്രത്തിന്റെ രീതിയും ദർശനവും രാഷ്ട്രീയവും നമ്മുടെ പ്രവർത്തകരിലും അവരിലൂടെ പൊതുസമൂഹത്തിലും വ്യാപിപ്പിക്കണം. ഇതിനാവശ്യമായ തരത്തിലാണ് ഭാവി പ്രവർത്തന പരിപാടികൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. സമ്മേളനം ചർച്ചചെയ്ത് അംഗീകരിച്ചതും അതാണ്.
പ്രധാനമായും ആറ് തലങ്ങളിലൂന്നിയുള്ള പ്രവർത്തനങ്ങളും വിഷയസമിതി ഉപസമിതി പ്രവർത്തനങ്ങളെ പ്രധാന പ്രവർത്തനങ്ങളുമായി കണ്ണിചേർക്കുന്ന തരത്തിലുമാണ് ഈ വർഷത്തെ ഭാവി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
സംഘടനാ വിദ്യാഭ്യാസം
ശാസ്ത്രബോധത്തെ സാമാന്യബോധമാക്കാനുള്ള സാമൂഹ്യ ഇടപെടലിന് പരിഷത്തംഗങ്ങളെ പ്രാപ്തരാക്കുക എന്നതാണ് സംഘടനാ വിദ്യാഭ്യാസത്തിന്റെ കാതൽ. പരിഷത്തംഗങ്ങളെ പരിഷത്ത് പ്രവർത്തകരാക്കി മാറ്റുക എന്ന പ്രക്രിയക്കാണ് ഊന്നൽ. ശാസ്ത്രസാഹിത്യ പരിഷത്തിൽ താല്പര്യമുള്ള ആർക്കും അംഗമാകാം. ഒരംഗം പരിഷത്ത് പ്രവർത്തകനാകണമെങ്കിൽ ഒട്ടേറെ ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്. മറ്റ് സംഘടനകളിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ അംഗത്വഘടന തന്നെ ഏറെ പ്രത്യേകതയുള്ളതാണ്. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന വൈദ്യഗ്ധ്യമുള്ള ഒട്ടേറെ ആളുകൾ നമ്മുടെ അംഗങ്ങളാണ്. വ്യത്യസ്ത താല്പര്യമുള്ള, തൊഴിൽ മേഖലയിലുള്ള ആളുകൾ അംഗത്വത്തിലുണ്ട്. ഇവരുടെയൊക്കെ കഴിവുകളെ, നൈപുണികളെ സംഘടനാവൽക്കരിക്കാൻ കഴിയുന്നതിലൂടെ മാത്രമേ സംഘടനാ പ്രവർത്തനത്തിന് ദൃശ്യത ഉണ്ടാക്കിയെടുക്കാൻ കഴിയുകയുള്ളൂ.
നമ്മുടെ മുഴുവൻ അംഗങ്ങളെയും ശാസ്ത്രത്തിന്റെ രീതിയിലൂടെയും രാഷ്ട്രീയത്തിലൂടെയും ദർശനത്തിലൂടെയും കടത്തിവിടാൻ കഴിയുക എന്നതായിരിക്കണം സംഘടനാ വിദ്യാഭ്യാസത്തിന്റെ ഊന്നൽ.
ഉള്ളടക്കം
എന്തുകൊണ്ട് പരിഷത്തിൽ അംഗമായി? ശാസ്ത്ര സംഘടനയുടെ കാലികപ്രസക്തി.
ശാസ്ത്രസാഹിത്യ പരിഷത്ത് എന്താണ്? എന്തിനാണ് അത് പ്രവർത്തിക്കുന്നത്? എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇടപെടൽ മേഖലയിലുള്ള ആഴത്തിലുള്ള അറിവ്. വിദ്യാഭ്യാസം, പരിസരം, ജെൻഡർ, ആരോഗ്യം, വികസനം.
ശാസ്ത്രബോധം, ശാസ്ത്രത്തിന്റെ രീതി, ദർശനം, രാഷ്ട്രീയം, സാമ്പത്തികം എന്നിവയിലുള്ള പ്രാഥമികവും പ്രായോഗികവുമായ അറിവ്.
പ്രാദേശിക ഇടപെടലുകൾക്ക് പ്രവർത്തകരെ സജ്ജരാക്കൽ, പ്രാദേശിക പ്രശ്നങ്ങൾ തിരിച്ചറിയൽ, മനസ്സിലാക്കൽ, വിവരശേഖരണം, പഠനങ്ങൾ, ഇടപെടലുകൾ, ജനങ്ങൾക്കിടയിലെ പ്രവർത്തനങ്ങൾ.
ഇതര സംഘടനകളുമായുള്ള ബന്ധപ്പെടൽ, പരിഷത്ത് രാഷ്ട്രീയം തിരിച്ചറിയുന്നതോടൊപ്പം ഇതര രാഷ്ട്രീയ ഇടപെടലുകളെ പഠനവിധേയമാക്കിക്കൊണ്ട് നിലപാടുകൾ രൂപപ്പെടുത്തൽ.
വ്യത്യസ്ത തലങ്ങളിലുള്ള അക്കാദമിക്ക് സ്ഥാപനങ്ങളും അക്കാദമീഷ്യന്മാരുമായുള്ള ബന്ധം ഉറപ്പിക്കൽ. ഇത്തരം ബന്ധങ്ങളെ സംഘടനാ ശാക്തീകരണത്തിനും പ്രശ്നനിർധാരണത്തിനും ഉപയോഗിക്കൽ.
പ്രവർത്തനങ്ങൾ
എല്ലാ തലത്തിലുമുള്ള പ്രവർത്തകരെ സംഘടനാ വിദ്യാഭ്യാസവുമായി കണ്ണി ചേർക്കൽ
ഓരോ തലത്തിലും ചർച്ച ചെയ്യപ്പെടേണ്ട കാര്യങ്ങൾ കൃത്യതപ്പെടുത്തൽ
ആവശ്യമായ കുറിപ്പുകളും നോട്ടുകളും തയ്യാറാക്കൽ
വായനാസാമഗ്രികൾ തെരഞ്ഞെടുക്കൽ, ലഭ്യമാക്കൽ
റിസോഴ്സ് ഗ്രൂപ്പുകളുടെ രൂപീകരണം, പരിശീലനം
സംസ്ഥാനതലത്തിൽ 200 പേർ, ജില്ലാതലത്തിൽ 1000 പേർ, ആഗസ്റ്റ് മാസത്തിനു മുമ്പ് ഒന്നാംഘട്ട പരിശീലനം പൂർത്തിയാക്കൽ.
നിർവ്വാഹകസമിതി ശാക്തീകരണം
സംഘടനാ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആദ്യ ശില്പശാല നിർവ്വാഹകസമിതി അംഗങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്. കഴിഞ്ഞവർഷം കുമളിയിലും നിലമ്പൂരിലും വെച്ച് ഇത്തരത്തിൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആ ക്യാമ്പുകളിൽ പ്രധാനമായും ലക്ഷ്യംവെച്ചത് ഇടപെടൽ മേഖലയുമായി ബന്ധപ്പെട്ട ആശയവ്യക്തത ഉണ്ടാക്കുക എന്നതായിരുന്നു. പങ്കാളിത്തക്കുറവും നിർബന്ധമായും പങ്കെടുക്കണമെന്ന് തീരുമാനിച്ചവർ പങ്കെടുക്കാത്തതുംമൂലം ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. അതുകൊണ്ട് മുഴുവൻ നിർവ്വാഹകസമിതി അംഗങ്ങളും ജില്ലാ സെക്രട്ടറിമാരും പങ്കെടുക്കുന്ന രണ്ടുദിവസത്തെ ക്യാമ്പ് നിർവ്വാഹകസമിതി തലത്തിൽ നടക്കണം. 2025 ജൂൺ അവസാനത്തെ ആഴ്ചയാണ് നിർദ്ദേശിക്കാനുള്ളത്.
ഉള്ളടക്കം
സംഘടന പ്രസക്തി, പ്രാധാന്യം
ശാസ്ത്രത്തിന്റെ രീതിയും ദർശനവും
പരിഷത്തിന്റെ രാഷ്ട്രീയവും ഇതര സംഘടനകളുമായുള്ള ബന്ധവും
സംഘടനാ ശാക്തീകരണവും നിർവ്വാഹകസമിതിയും
അംഗങ്ങളെ എങ്ങനെ പ്രവർത്തകരാക്കാം
രണ്ടാംഘട്ടം
ജില്ലാതല സംഘടനാ വിദ്യാഭ്യാസ ക്യാമ്പുകൾ, സംസ്ഥാനതലത്തിൽ ആയിരം പേർക്കുള്ള പരിശീലനം, ഒരു ജില്ലയിൽ 100 പ്രവർത്തകരുടെ ക്യാമ്പ്. ഒരു ദിവസം ഉച്ചക്ക് ശേഷം ആരംഭിച്ച് രണ്ടാം ദിവസം ഉച്ചവരെ.
ഉള്ളടക്കം
പരിഷദ് സംഘടന – പ്രവർത്തനത്തിന്റെ രാഷ്ട്രീയം
പരിഷത്തും സമൂഹവും
ഇടപെടൽ മേഖലകളിലെ അറിവ് നിർമ്മാണം
വിദ്യാഭ്യാസം, പരിസരം, ആരോഗ്യം, ജെൻഡർ, വികസനം- ആഗസ്റ്റ് മാസം
മൂന്നാംഘട്ടം
പ്രാദേശിക പരിഷത്ത് സ്കൂളുകൾ എല്ലാ യൂണിറ്റുകളിലും, ജില്ലാതലത്തിൽ പരിശീലനം ലഭിച്ച 1000 പേരെ ഉപയോഗിച്ച്, ചുരുങ്ങിയത് 4 മണിക്കൂർ ലഭിക്കുന്ന തരത്തിൽ, പരിഷത്ത് അംഗങ്ങൾക്ക് പുറമേ താല്പര്യമുള്ള 25% പുറത്തുള്ളവരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട്, സെപ്റ്റംബർ 10ന് ആരംഭിച്ച് ഒക്ടോബറിൽ അവസാനിക്കുന്ന തരത്തിൽ.
മുന്നൊരുക്ക പ്രവർത്തനങ്ങൾ
സംഘടനാ വിദ്യാഭ്യാസം എന്നത് സബ് കമ്മിറ്റി പ്രവർത്തനത്തിൽ നിന്ന് മാറ്റി സംഘടന നേരിട്ട് ഏറ്റെടുത്തു നടത്തണം
സംഘടനാ വിദ്യാഭ്യാസത്തിന്റെ സംഘാടനചുമതല – ദക്ഷിണ മേഖലാ സെക്രട്ടറി നന്ദനൻ വി. കെ., അക്കാദമിക ചുമതല – വൈസ് പ്രസിഡണ്ട് പി. യു. മൈത്രി.
കൂടാതെ ടി. കെ. ദേവരാജൻ, പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ, ഡോ. കെ. പി. അരവിന്ദൻ, പി. രമേഷ് കുമാർ, കെ. ടി. രാധാകൃഷ്ണൻ, കാവുമ്പായി ബാലകൃഷ്ണൻ, കെ. കെ. കൃഷ്ണകുമാർ, ഒ. എം. ശങ്കരൻ, 4 വിഷയ സമിതിയുടെയും വികസനത്തിന്റെയും കൺവീനർമാർ ഉൾപ്പെടുന്ന അക്കാദമിക കമ്മിറ്റി ആവശ്യമായ മെറ്റീരിയലുകൾ തയ്യാറാക്കണം.
യൂണിറ്റ് സംഘടനാ വിദ്യാഭ്യാസത്തിന് കൈപ്പുസ്തകം തയ്യാറാക്കണം.
പരിഷത്ത് പിന്നിട്ട 60 വർഷങ്ങൾ എന്ന പുസ്തകം പ്രാഥമിക പഠന ഉപാധിയായി പരിഗണിക്കണം.
വിഷയാധിഷ്ഠിത ലഘുലേഖകൾ തയ്യാറാക്കണം.
പ്രസിദ്ധീകരിച്ച കൈപ്പുസ്തകങ്ങളും ലഘുലേഖകളും പരിചയപ്പെടുത്തണം.
തീരുമാനങ്ങൾ
സംഘടനാ വിദ്യാഭ്യാസത്തിന്റെ ഒന്നാംഘട്ട പരിശീലനം നിർവാഹകസമിതി തലത്തിൽ 200 പേർക്ക് IRTC കേന്ദ്രീകരിച്ച് രണ്ട് ഘട്ടങ്ങളിലായി നടക്കണം. നിലവിലുള്ള നിർവാഹകസമിതി അംഗങ്ങളും സീനിയർ പ്രവർത്തകരും ഉൾപ്പെടുന്നതായിരിക്കും ഒന്നാമത്തെ ബാച്ച്. 2025 ജൂലൈ 19, 20 തീയതികളിൽ ഒന്നാം ബാച്ചും 26, 27 തീയതികളിൽ രണ്ടാം ബാച്ചും IRTC-യിൽ വെച്ച് നടക്കണം.
സംഘടനാ വിദ്യാഭ്യാസ ചുമതലയുള്ള കോർകമ്മിറ്റി അക്കാദമിക കാര്യങ്ങൾ ചിട്ടപ്പെടുത്തി പരിശീലന മൊഡ്യുളും കൈപ്പുസ്തകവും തയ്യാറാക്കണം.
സംഘടനാ വിദ്യാഭ്യാസം രണ്ടാംഘട്ടം ജില്ലാതല ക്യാമ്പുകൾ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടക്കണം. ജില്ലയിൽ തെരഞ്ഞെടുക്കപ്പെടുന്ന 100 പേർക്ക് ഒന്നര ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം. സംസ്ഥാന പരിശീലനത്തിൽ പങ്കെടുത്തവരാണ് ജില്ലാതല പരിശീലനങ്ങൾക്ക് നേതൃത്വം നൽകേണ്ടത്.മൂന്നാം ഘട്ട പരിശീലനം
സെപ്റ്റംബർ 10-ന് ആരംഭിച്ച ഒക്ടോബർ 31-ന് അവസാനിക്കുന്ന തരത്തിൽ. മുഴുവൻ യൂണിറ്റുകളിലും നാലുമണിക്കൂർ നീണ്ടുനിൽക്കുന്ന പരിശീലന പരിപാടികൾ.
സംഘടനാ വിദ്യാഭ്യാസത്തിന്റെ ജില്ലാതല ക്യാമ്പുകളുടെ ആസൂത്രണവും തീയ്യതിയും പ്രവർത്തക കൺവെൻഷനിൽ തീരുമാനിക്കണം.
ക്വാണ്ടം തിയറിയുടെ നൂറാം വാർഷികം
ശാസ്ത്രബോധത്തെ സാമാന്യബോധമാക്കുക എന്നതാണ് നമ്മുടെ പ്രവർത്തന പ്രധാന പ്രവർത്തന മുദ്രാവാക്യം ശാസ്ത്രീയ നേട്ടങ്ങളെ നിമിത്തമാക്കിക്കൊണ്ട് വ്യാപകമായ ശാസ്ത്ര പ്രചാരണത്തിനുള്ള പ്രവർത്തന പരിപാടികൾ ചിട്ടപ്പെടുത്താറുണ്ട് രണ്ടുതലത്തിലുള്ള പ്രവർത്തനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട ആലോചിക്കാവുന്നത്.
ലൂക്കയുമായി ചേർന്നുകൊണ്ട് ലൂക്കയുടെ നേതൃത്വത്തിൽ നടക്കുന്ന അക്കാദമിക പ്രവർത്തനങ്ങൾ. ഗവേഷണ സ്ഥാപനങ്ങളെയും യൂണിവേഴ്സിറ്റികൾ, ഹയർസെക്കണ്ടറി വരെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഈ പ്രവർത്തനങ്ങളുമായി കണ്ണിചേർക്കണം. ലൂക്ക തുടക്കം കുറിച്ചിരിക്കുന്ന കോഴ്സ് പരമ്പരകളും പരിശീലനങ്ങളും പ്രദർശനമുൾപ്പെടെയുള്ള കാര്യങ്ങളും സമയബന്ധിതമാക്കണം. യുവസമിതി പ്രവർത്തനങ്ങളെ പൂർണ്ണമായും ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കണം. സംയുക്ത ആലോചനകളും പ്രവർത്തന ആസൂത്രണങ്ങളും ഉണ്ടാവണം.
ദൈനംദിന ജീവിതവുമായി ക്വാണ്ടം തിയറിക്കുള്ള ബന്ധം കണ്ടെത്തി സാധാരണക്കാർക്ക് മനസ്സിലാവുന്ന തരത്തിൽ ശാസ്ത്ര പ്രചരണത്തിനുള്ള വേറിട്ട പരിപാടി തയ്യാറാക്കണം. സംഘടനാ തലത്തിൽ ഏകോപനം പൂർത്തിയാക്കണം. പൊതു ഇടങ്ങളെ ശാസ്ത്രസംവാദ ഇടങ്ങളാക്കി പരിവർത്തനം ചെയ്യുക എന്നതായിരിക്കണം ലക്ഷ്യം. ശാസ്ത്രാവബോധസമിതി പ്രവർത്തനങ്ങളിലൂടെ പൊതു ഇടങ്ങളും ബാലവേദികളിലൂടെ കുട്ടികളിലും എങ്ങനെ ഇടപെടാം.
ഇതിനാവശ്യമായ കൈപ്പുസ്തകം തയ്യാറാക്കുകയും ഇതു വെച്ചുള്ള പരിശീലനത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെടുന്ന ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിത അധ്യാപകരെ കണ്ണിചേർക്കാൻ കഴിയണം.
ശാസ്ത്രജ്ഞർ പൊതുസമൂഹത്തിൽ ശാസ്ത്ര സംവാദത്തിന് നേതൃത്വം നൽകുന്ന തരത്തിൽ പ്രവർത്തന പരിപാടികൾ ചിട്ടപ്പെടുത്താവുന്നതാണ്. ഉന്നതവിദ്യാഭ്യാസ വിഷയസമിതി പരിശീലനങ്ങളുടെ ചുമതല ഏറ്റെടുക്കണം. ഇതിലൂടെ കുറെയേറെ ശാസ്ത്രാധ്യാപകരെ സംഘടനയിൽ എത്തിക്കുക എന്നതായിരിക്കണം നമ്മുടെ ആത്യന്തികലക്ഷ്യം.
തീരുമാനങ്ങൾ
ലൂക്കയുടെ നേതൃത്വത്തിൽ 4 മാസം നീണ്ടുനിൽക്കുന്ന ക്വാണ്ടം പ്രദർശന പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. കുസാറ്റുമായി സഹകരിച്ചാണ് ആദ്യ പ്രദർശന മെറ്റീരിയൽ നിർമ്മിക്കുന്നത്. കുസാറ്റിലെ എം.എസ്.സി വിദ്യാർഥികൾ നേതൃത്വം നൽകുന്ന ഒന്നാം ഘട്ട പ്രദർശനം 45 ദിവസം കുസാറ്റിൽ നടക്കും.
കുസാറ്റുമായി സഹകരിച്ച് തയ്യാറാക്കിയ മെറ്റീരിയൽ കുസാറ്റിന് തിരിച്ചേൽപ്പിക്കേണ്ടതുണ്ട്. മറ്റ് ജില്ലകളിലെ പ്രദർശനങ്ങൾക്കായി ഒരു സെറ്റ് മെറ്റീരിയൽ കൂടിയുണ്ടാക്കാൻ കഴിഞ്ഞാൽ എല്ലാ ജില്ലകളിലെയും കോളേജുകളുമായി ബന്ധപ്പെട്ട് ഒന്നോ രണ്ടോ കോളേജുകളിൽ പ്രദർശനങ്ങൾ സംഘടിപ്പിക്കാൻ കഴിയും.
ഓഗസ്റ്റ് അവസാന വാരത്തിൽ കുസാറ്റിൽ ആരംഭിക്കുന്ന പ്രദർശനം കാണാൻ മറ്റ് ജില്ലകളിൽനിന്ന് പ്രവർത്തകർ പങ്കെടുക്കുന്നത് ജില്ലാതല സംഘാടനത്തിന് സഹായകമാകും.
ക്യുറേറ്റഡ് എക്സിബിഷൻ ആയതുകൊണ്ട് ഇതുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങൾ ചിട്ടപ്പെടുത്തണം.
പ്രദർശനത്തിനാവശ്യമായ സാമ്പത്തികവും പ്രചരണവും പസിൽ ബോക്സ്, തീമാറ്റിക് പോസ്റ്റർ, സ്പേസ് ടെക്നോളജി കലണ്ടർ എന്നിവയുടെ പ്രചരണത്തിലൂടെ കണ്ടെത്താവുന്നതാണ്.
ക്വാണ്ടം തിയറിയെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിച്ചുകൊണ്ട് പരമാവധി ശാസ്ത്രക്ലാസ് പരമ്പരകൾ യൂണിറ്റ്തലത്തിൽ നടക്കണം. ശാസ്ത്രവബോധ സമിതിയും യുവസമിതിയും ഉന്നതവിദ്യാഭ്യാസ സമിതിയും നേതൃത്വപരമായ പങ്കുവഹിക്കണം.
ആന്റി സയൻസ് വളരെ കൂടുതൽ പ്രചരിപ്പിക്കപ്പെടുന്ന കാലമായതിനാൽ കുട്ടികളിൽ കൂടി ശാസ്ത്രപ്രചരണം നടത്താനാവശ്യമായ രൂപത്തിൽ ഇതിനെ മാറ്റിയെടുക്കണം. ഹൈസ്കൂൾ തല വിജ്ഞാനോത്സവം ക്വാണ്ടം തിയറിയുമായി ബന്ധിപ്പിക്കണം.
സാമ്പത്തിക കാര്യങ്ങൾ ചിട്ടപ്പെടുത്തി ബഡ്ജറ്റ് തയ്യാറാക്കി PPC യുമായി ചർച്ച ചെയ്യണം.
ജില്ലാതലത്തിൽ പ്രദർശനസാധ്യതയുള്ള കോളേജുകളെ കണ്ടെത്തി പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ ആസൂത്രണം ചെയ്യണം.
ആരോഗ്യം
ആരോഗ്യ സൂചികകളിൽ കേരളം എല്ലായ്‌പ്പോഴും മുന്നിലാണ്. മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങൾ കേരളത്തിന്റെ പ്രത്യേകതയാണ്. പൊതുമേഖലാ ആരോഗ്യ സംവിധാനങ്ങൾ മികച്ചതാണ്. ഒരു പഞ്ചായത്തിൽ ഒരു പ്രാഥമികാരോഗ്യ കേന്ദ്രമെങ്കിലും നമുക്കുണ്ട്. ഇത്രയൊക്കെയാണെങ്കിലും സമീപകാലത്തായി ആരോഗ്യമേഖലയിൽ വലിയ തിരിച്ചടിയാണ് സൂക്ഷ്മതലത്തിൽ വിലയിരുത്തിയാൽ കാണാൻ കഴിയുക. ആരംഭകാലത്തുതന്നെ പരിഷത്തിന്റെ പ്രവർത്തനമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകളുണ്ടായത് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടാണ്. നിരവധി പഠനങ്ങളും പുസ്തകങ്ങളും പരിഷത്തിന്റേതായുണ്ട്. ആരോഗ്യസംവിധാനങ്ങൾ മെച്ചപ്പെടുമ്പോഴും ആരോഗ്യസാക്ഷരതയുടെ കുറവ് നിലനിൽക്കുന്നു. വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ കൈകാര്യം ചെയ്യുന്നതിലൂടെ വ്യാപകമായ ആരോഗ്യസാക്ഷരതാ ക്യാമ്പയിൻ നടപ്പിലാക്കാൻ പറ്റുമോ?
ആരോഗ്യമേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഡോ. കെ. പി. അരവിന്ദൻ ക്ലാസ്സെടുത്തു. ക്ലാസ്സിൽ സൂചിപ്പിച്ച പ്രധാന കാര്യങ്ങൾ:-
കേരളത്തിൽ ദീർഘാകാല രോഗങ്ങളുടെ (Chronic disease) ചികിത്സാഭാരം വർദ്ധിക്കുന്നു. ജീവിതശൈലി മാത്രമല്ല ഇതിന് കാരണം. ജനിതകം ഉൾപ്പെടെയുള്ള മറ്റ് നിരവധി കാരണങ്ങളുണ്ട്.
1987, 1996, 2004, 2019 എന്നിങ്ങനെ 4 ഘട്ടങ്ങളിലായി സംഘടനയുടെ നേതൃത്വത്തിൽ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിവരശേഖരണം പരിഷത്ത് നടത്തിയിട്ടുണ്ട്. ഇതിൽ കാണുന്നത് 1986-ൽ നിന്ന് 2019-ലേക്ക് എത്തുമ്പോൾ രോഗതുരതയിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ ചികിത്സാച്ചെലവിൽ വലിയ വർധനവുണ്ടായിട്ടുണ്ട്.
രോഗചികിത്സക്ക് ചെലവറിയ രോഗങ്ങളുള്ള ആൾക്കാരുടെ എണ്ണം കൂടുന്നു എന്നതാണ് പ്രധാന കാരണം.
ജനസംഖ്യയുടെ പ്രായഘടനയിൽ വന്ന വലിയ വ്യത്യാസവും ഒരു ഘടകമാണ്.
കേരളത്തിലെ മരണ കാരണങ്ങളിൽ ഹൃദയ സംബന്ധമായ മരണങ്ങളുടെ എണ്ണം കൂടുന്നു. രക്തക്കുഴൽ രോഗം മൂലം മരിക്കുന്നവരിൽ പുരുഷന്മാരിൽ 52.8 ശതമാനവും സ്ത്രീകളിൽ 46.5 ശതമാനവും ആണ്. കാൻസർ രോഗബാധയിലൂടെ മരിക്കുന്നവരിൽ 13 ശതമാനം പുരുഷന്മാരും 13.8 ശതമാനം സ്ത്രീകളുമാണ്.
രക്തക്കുഴൽ രോഗങ്ങൾക്ക് ചികിത്സാച്ചെലവ് വളരെ കൂടുതലാണ്. ഡയാലിസിസ്, കിഡ്നി മാറ്റിവെക്കൽ, കരൾ മാറ്റിവെക്കൽ തുടങ്ങി ചെലവറിയ ചികിത്സകളാണ് പ്രധാനമായും ആശ്രയിക്കേണ്ടി വരുന്നത്. രക്തക്കുഴലിൽ കൊഴുപ്പടിഞ്ഞ് വ്യാസം കുറയുന്നത് രോഗകരണങ്ങളിൽ പ്രധാനമാണ്.
ഹൈപ്പർ ടെൻഷൻ, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയവയെല്ലാം സ്വാധീന ഘടകങ്ങളാണ്.
പ്രഷർ, ഷുഗർ എന്നിവ കൃത്യമായി പരിശോധിക്കുകയും ആവശ്യമായ ചികിത്സാസംവിധാനങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നവരുടെ എണ്ണം കുറവാണ്. അതുകൊണ്ട് പ്രമേഹം, പ്രഷർ എന്നീ മേഖലയിൽ നിന്നുകൊണ്ട് കൃത്യമായ ക്യാമ്പയിൻ ആരോഗ്യമേഖലയിൽ ഉണ്ടാവണം.
ഉള്ളടക്കം
പ്രശ്നങ്ങൾ തിരിച്ചറിയൽ
വിവരശേഖരണം
പഠനങ്ങൾ
പ്രായോഗിക പ്രവർത്തനങ്ങൾ
ബോധവല്ക്കരണ പ്രവർത്തനങ്ങൾ
പ്രവർത്തന നിർദ്ദേശങ്ങൾ
ആരോഗ്യവിഷയ സമിതി കോൺഗ്രസിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന പ്രോജക്ട്
പ്രോജക്ട് നിർവ്വഹണത്തിനുള്ള ടീം രൂപപ്പെടുത്തൽ
ടീമിനാവശ്യമായ പരിശീലനങ്ങൾ
ബോധവൽക്കരണത്തിനാവശ്യമായ മെറ്റീരിയലുകൾ
പൈലറ്റ് പ്രൊജക്റ്റായി ഏതെങ്കിലും ഒന്നോ രണ്ടോ ജില്ലയിൽ കേന്ദ്രീകരിച്ച് മുഴുവൻ പ്രവർത്തനങ്ങളും, വരും വർഷം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുക.
എല്ലാ ജില്ലകളിലും നടപ്പിലാക്കേണ്ട നിർബന്ധ പരിപാടികൾ
പ്രധാനമായും കുട്ടികളുടെ ആരോഗ്യം, ഭക്ഷണം, വ്യായാമം- ബാലവേദികളുടെ നേതൃത്വത്തിൽ
സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട സവിശേഷ പ്രശ്നങ്ങൾ, വിവരശേഖരണം, ബോധവൽക്കരണം- ജെൻഡർ വിഷയസമിതിയുടെ നേതൃത്വത്തിൽ
വയോജന ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഇടപെടലുകൾ, പഠനങ്ങൾ, നിർദ്ദേശങ്ങൾ
പ്രഷർ, ഷുഗർ മേഖലയിലൂന്നി നിന്നുകൊണ്ട് കൃത്യമായ ക്യാമ്പയിൻ
തീരുമാനങ്ങൾ
രോഗാതുരത, പ്രതിരോധം എന്നിവയിലൂന്നി ജനകീയാരോഗ്യ വിദ്യാഭ്യാസ ബോധവൽക്കരണ പരിപാടി ക്യാമ്പയിൻ രൂപത്തിൽ നടപ്പിലാക്കണം.
പകർച്ചേതര/പകർച്ച വ്യാധികൾ, മാനസിക രോഗങ്ങൾ തുടങ്ങി രോഗാതുരതക്ക് കാരണമായ എല്ലാ രോഗങ്ങളെയും സമഗ്രമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പൈലറ്റ് പ്രോഗ്രാം കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് ആരംഭിക്കണം.
മറ്റ് ജില്ലകളിൽ പകർച്ചേതര രോഗങ്ങളായ പ്രമേഹം, രക്‌താതിമർദ്ദം എന്നിവ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യണം.
ബാലവേദികളുമായി ബന്ധപ്പെട്ടുകൊണ്ട് കുട്ടികളുടെ ആഹാരം, ആരോഗ്യം, വ്യായാമം എന്നിവയിലൂന്നി വ്യാപകമായ ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യണം.
ജെൻഡർ വിഷയസമിതിയും മെഡിക്കോണും ചേർന്ന് സ്ത്രീകൾക്കിടയിലെ ഗർഭാശയഗള കാൻസർ, സ്തനാർബുദം എന്നിവയുമായി ബന്ധപ്പെട്ട് വിവരശേഖരണവും ബോധവൽക്കരണവും വ്യാപകമാക്കണം.
ആരോഗ്യ വിഷയസമിതി ജൂൺ, ജൂലൈ മാസങ്ങളിലായി വിദഗ്ധരുമായി കൂടിയിരുന്ന് ക്യാമ്പയിൻ മെറ്റീരിയലുകൾ രൂപപ്പെടുത്തിയെടുക്കണം.
ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പ്രവർത്തകരെയും ആശാവർക്കർ ഉൾപ്പെടെയുള്ളരെയും ഈ പ്രവർത്തനവുമായി കണ്ണിചേർക്കണം.
വികസനം
“ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്” എന്ന പരിഷത്ത് മുദ്രാവാക്യത്തിനനുസരിച്ച് പ്രാദേശിക വികസനത്തിന്റെയും വികേന്ദ്രീകൃത ആസൂത്രണത്തിന്റെയും പ്രാധാന്യം മനസ്സിലാക്കി വികസനരംഗത്ത് ഇടപെട്ട് വരുന്ന സംഘടനയാണ് ശാസ്ത്രസാഹിത്യ പരിഷത്ത്.
പ്രാദേശിക സർക്കാരുകളുടെ ഔദ്യോഗിക സംവിധാനത്തിനപ്പുറം ജനകീയാസൂത്രണത്തിന് ശേഷമുള്ള മൂന്ന് പതിറ്റാണ്ട് തികയുന്ന ഈ കാലത്ത് ഫലപ്രദമായ വികസന ഇടപെടലുകൾ നടത്തുന്നതിന് സംഘടന എന്ന നിലയിൽ നമുക്ക് സാധിച്ചിട്ടില്ല.
നമ്മൾ കഴിഞ്ഞവർഷം തുടങ്ങിവച്ച സുസ്ഥിര വികസന ക്യാമ്പയിൻ ചില പ്രാഥമിക ആലോചനകൾക്കും തയ്യാറെടുപ്പുകൾക്കുമപ്പുറം മുന്നോട്ടു പോയില്ല.
ഈ പശ്ചാത്തലത്തിൽ ഭാവികേരളം സംബന്ധിച്ച് പരിഷത്ത് മുന്നോട്ട് വയ്ക്കുന്ന വികസന കാഴ്ചപ്പാടിൽ വികേന്ദ്രീകൃത ആസൂത്രണം, സുസ്ഥിരവികസനം എന്നിവയെക്കുറിച്ചുള്ള ആശയപരമായ വ്യക്തത സംഘടനക്കുള്ളിൽ കൂടുതലായി വ്യാപിപ്പിക്കേണ്ടതുണ്ട്.
പരിഷത്ത് യൂണിറ്റുകൾ പ്രവർത്തിക്കുന്ന പ്രദേശത്തെ പ്രവർത്തകർക്ക് ജനകീയ പ്രശ്നങ്ങളിൽ ശാസ്ത്രീയമായ ഇടപെടൽ നടത്തുന്നതിനും അതിനാവശ്യമായ തരത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായി ആത്മവിശ്വാസത്തോടെ ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രാപ്തിയും വർദ്ധിക്കണം.
2025 അവസാനത്തോടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നമ്മുടെ തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ നിലവിൽ വരും. ഇനി വരുന്ന മൂന്ന് നാല് മാസത്തിനകം തദ്ദേശ ഭരണ സ്ഥാപനങ്ങൾ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് ചുവടു മാറുകയും ചെയ്യും. അതിനാൽ സമൂഹത്തിലെ പരമാവധി ആളുകളെ പങ്കാളികളാക്കുന്ന ഒരു ബഹുജന കാമ്പയിൻ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും സംഘടിപ്പിക്കാൻ കഴിയേണ്ടതുണ്ട്. പരമ്പരാഗത രീതികൾക്കപ്പുറത്ത് ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഒരു ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കാൻ കഴിയണം.
പ്രാദേശികതലത്തിൽ ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നമ്മൾ നടത്തുന്ന ആശയപരമായ സംവാദങ്ങളും പ്രായോഗികമായ ഇടപെടലുകളും വളരെ പ്രധാനപ്പെട്ടതാണ്. അതിന് പറ്റുന്ന വിധത്തിൽ അറിവും ആശയവും ശാസ്ത്രീയമായ പ്രാദേശിക വികസന വീക്ഷണവുമുള്ള ഒരു സംഘം പ്രവർത്തകരെ സംഘടനയുടെ ജില്ലാ – മേഖല – യൂണിറ്റ് തലം വരെ രൂപപ്പെടുത്തി എടുക്കേണ്ടതുണ്ട്.
പ്രവർത്തന പരിപാടി
ഇതിനായി ഹ്രസ്വകാല – ദീർഘകാല ലക്ഷ്യങ്ങളോടെ നാം ഇടപെടേണ്ടിയിരിക്കുന്നു.
ജൂൺ മുതൽ സെപ്റ്റംബർ മാസം വരെയുള്ള നാലു മാസക്കാലം ഹ്രസ്വകാല പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കാം. ഈ പ്രവർത്തനങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ദീർഘകാല ഇടപെടലുകൾക്ക് ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാം.
ഉടൻ ചെയ്യേണ്ട ഹ്രസ്വകാല പ്രവർത്തനങ്ങൾ മൂന്ന് ഘട്ടങ്ങളായാണ് നടക്കേണ്ടത്.
ജൂലൈ / ആഗസ്റ്റ് മാസങ്ങളിൽ നടക്കേണ്ട സംസ്ഥാന / ജില്ലാ തല പരിശീലനങ്ങൾ
തീരുമാനങ്ങൾ
ജൂലൈ 5, 6 തീയതികളിൽ സംസ്ഥാന തലത്തിൽ 100-150 റിസോഴ്സ് പേഴ്സൺമാർക്ക് രണ്ട് ദിവസത്തെ പരിശീലനം IRTCയിൽ വച്ച് സംഘടിപ്പിക്കും. (വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ആശയപരമായ അടിത്തറയും ചരിത്രപശ്ചാത്തലവും, കേരളത്തിൻ്റെ അനുഭവങ്ങളും ജനകീയ ആസൂത്രണ മാതൃകകളും, ജനകീയ ആസൂത്രണത്തിന് മുമ്പും ശേഷവും ഉണ്ടായ മാറ്റങ്ങളും, സുസ്ഥിര വികന കാഴ്ചപ്പാടോടുകൂടി പ്രാദേശിക ഇടപെടലിലെ പരിഷത്ത് അനുഭവങ്ങളും, അത്തരം ഇടപെടലുകൾ ആസൂത്രണം ചെയ്യുന്നതിനാവശ്യമായ തയ്യാറെടുപ്പുകളും മറ്റ് പ്രവർത്തനങ്ങളും, ഫീൽഡ് വിസിറ്റ്, ട്രൈ ഔട്ട്… ഇങ്ങനെ ഉള്ളടക്കം ആവാം). ജില്ലകളിൽനിന്നും ക്യാമ്പയിനിന് നേതൃത്വം നൽകാൻ കഴിയുന്ന സ്വയം പഠിക്കുന്ന 10 പേരുടെ ലിസ്റ്റ് വികസന കൺവീനർക്ക് അയച്ചുകൊടുക്കണം.
റിസോഴ്സ് പേഴ്സൺമാരുടെ നേതൃത്വത്തിൽ വൻമേഖല/ജില്ലാ തല പരിശീലനം.
ഒരു ജില്ലയിൽ ചുരുങ്ങിയത് 100 പേർക്ക് വീതം ജൂലൈ/ഓഗസ്റ്റ് മാസങ്ങളിൽ ഈ പരിശീലനം നടക്കണം. ( ഉള്ളടക്കം മേൽ സൂചിപ്പിച്ചത് പോലെ തന്നെ സംക്ഷിപ്തമായി നൽകാം എന്നാൽ പ്രവർത്തകർക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിൽ ഫീൽഡ് വിസിറ്റ്, ട്രൈ ഔട്ട് അതിന്റെ ക്രോഡീകരണം എന്നിവയ്ക്ക് കൂടുതൽ സമയം നൽകിക്കൊണ്ട്)
പരിശീലനങ്ങൾക്ക് ആവശ്യമായ ഫാക്കൽട്ടി, ഹാൻഡ് ബുക്ക് / ലഘുലേഖ, ഫോമുകൾ തുടങ്ങിയവ സംസ്ഥാന വികസന സമിതി തയ്യാറാക്കും.
പരിശീലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ 4 വിഷയസമിതികളുമായി കൂടിയിരുന്ന് ചിട്ടപ്പെടുത്തണം. സംഘടനക്ക് പുറത്തുള്ള അക്കാദമീഷ്യന്മാരെ പരിശീലനവുമായി ബന്ധപ്പെടുത്തണം.
വികസന ജനസഭ
പരിശീലനത്തെത്തുടർന്ന് ഒരു മേഖലയിൽ രണ്ട് തദ്ദേശസ്ഥാപനങ്ങളിലെങ്കിലും സെപ്തംബർ/ഒക്ടോബർ മാസങ്ങളിലായി വികസന ജനസഭ നടക്കണം. രണ്ട് അവതരണങ്ങൾ പ്രധാനമായും ഉണ്ടായിരിക്കണം. ആദ്യത്തേത് പ്രാദേശിക വികസനത്തിന്റെയും കേരളത്തിലെ വികേന്ദ്രീകൃത ആസൂത്രണത്തിന്റെയും പ്രാധാന്യവും അനുഭവങ്ങളും സംബന്ധിച്ച പൊതു അവതരണം. രണ്ടാമത്തേത് ജനസഭ നടക്കുന്ന പഞ്ചായത്തിലെ സവിശേഷമായ വികസന പ്രശ്നങ്ങളും അത് മറികടക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഭാവിയിൽ ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളും അതിനാവശ്യമായ തയ്യാറെടുപ്പുകളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ജനകീയ മാനിഫെസ്റ്റോയുടെ അവതരണമായിരിക്കണം. പരിശീലനത്തിൽ മുഖ്യമായും ഓരോ പ്രദേശത്തും ലഭ്യമായ വിദഗ്ധരെയും സ്ഥാപനങ്ങളെയും ബന്ധിപ്പിക്കാൻ കഴിയണം.
ജനസഭകൾ തദ്ദേശഭരണ പ്രദേശത്തെ നിലവിലെ ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുക്കുന്ന തരത്തിലായിരിക്കണം സംഘടിപ്പിക്കേണ്ടത്
ദീർഘകാല ഇടപെടലിലേക്ക്
ജനസഭയിലെ നിർദ്ദേശങ്ങൾ ക്രോഡീകരിച്ചുകൊണ്ട് പഞ്ചായത്തിന്റെ സമഗ്ര വികസന പരിപാടി തയ്യാറാക്കുകയും തുടർന്നു വരുന്ന ഭരണസമിതിയുടെ നേതൃത്വത്തിൽ ജനകീയമായി അത് നടപ്പിലാക്കുകയും ചെയ്യുക. ഇതായിരിക്കും നമ്മുടെ ദീർഘകാല പരിപ്രേക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട്.
കേരളത്തിന്റെ സമ്പത്ത്
‘കേരളത്തിന്റെ സമ്പത്ത്’ എന്ന പുസ്തകത്തിലൂടെയാണ് കേരള വികസനമേഖലയിൽ ശാസ്ത്രസാഹിത്യ പരിഷത്ത് ഇടപെട്ടു തുടങ്ങിയത്. 2026-ലേക്ക് പുസ്തകം പ്രസിദ്ധീകരിച്ചിട്ട് 50 വർഷവും കേരളസംസ്ഥാനം രൂപീകരിച്ചിട്ട് 70 വർഷവും പൂർത്തിയാവുകയാണ്. മാറിവരുന്ന സാഹചര്യത്തിൽ കേരള വികസനത്തെ കുറെക്കൂടി ഗൗരവത്തിൽ കാണേണ്ടതിന്റെ ഭാഗമായി 50 വർഷത്തെ വികസന അനുഭവങ്ങളും കേരളത്തിലെ മാറ്റങ്ങളും പരിഗണിച്ച് പുസ്തകം അപ്ഡേറ്റ് ചെയ്യണം. ഒരു വർഷം നീണ്ടുനിൽക്കുന്ന അക്കാദമിക പരിപാടിയായി ഇത് മുന്നോട്ടുപോകണം. കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങളെയും അക്കാദമിക വിദഗ്ധന്മാരെയും ഈ പ്രക്രിയയിൽ കണ്ണിചേർക്കണം.
ആഗസ്ത് മാസം ക്ഷണിക്കപ്പെട്ട അക്കാദമിഷ്യന്മാരുമായി ഒന്നാംഘട്ട ബ്രെയിൻ സ്റ്റോമിംഗ് നടക്കണം. പ്രസിദ്ധീകരണ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തണം. ബ്രെയിൻ സ്റ്റോമിങ്ങിന് വിളിക്കാവുന്ന വിളിക്കാവുന്നവരുടെ കരട് ലിസ്റ്റ് കൊടുക്കുന്നു.
ഡോ. എം. പി. പരമേശ്വരൻ, ഡോ. കെ. പി. കണ്ണൻ, കെ. കെ. കൃഷ്ണകുമാർ, ഡോ. സി. ടി. എസ്. നായർ, ഡോ. അജയകുമാർ വർമ്മ, ഡോ. കെ. വി. തോമസ്, ഡോ. ബി. ഇക്ബാൽ, ഡോ. കെ. പി. അരവിന്ദൻ, ഡോ. എം. എ. ഖാദർ, ഡോ. വീരമണി, ഡോ. കെ. എൻ. ഗണേഷ്, ഡോ. തോമസ് ഐസക്, ഡോ. വിജയകുമാർ, ഡോ. ആർ, വി. ജി. മേനോൻ, സി. പി. നാരായണൻ, ഡോ. വി. കെ. ദാമോദരൻ, ആർ. രാധാകൃഷ്ണൻ, രാധാമണി ടി., ഡോ. ടി. കെ. ആനന്ദി, ഡോ. സീതാലക്ഷ്മി, സി. എസ്. മീനാക്ഷി, ഡോ. സുമ ടി. ആർ., ഡോ. എൻ. കെ. ശശിധരൻ പിള്ള, ഡോ. കെ. രാജേഷ്, ഡോ. ജോയ് ഇളമൺ, ഡോ. പ്രഭുദാസ്, ടി. ഷൈജൻ, ഡോ. രാമൻകുട്ടി, തങ്കപ്പൻ ടി. ആർ., ഡോ. മിഥുൻ ഹരിലാൽ കെ. എൻ., മൻമോഹൻ, ദേവിക, പ്രവീണ കോടോത്ത്, ദിനേശൻ ഗാന്ധി യൂണിവേഴ്സിറ്റി, ജോൺ കുര്യൻ, ബാലഗോപാലൻ, ശിവരാമൻ, അമൃത കില, മൃദുൽ ഈപ്പൻ, ഡോ. മുഹമ്മദ് ഷാഫി, ഡോ. സി. പത്മനാഭൻ, ഡോ. ബ്രിജേഷ്, ഡോ. രതീഷ്, ഊരാളുങ്കൽ സൊസൈറ്റി രാഘവൻ, ഷാജു, കിഷോർ, അച്യുതൻ മേനോൻ സ്റ്റഡി സെന്റർ ഡയരക്ടർ, CWRDM ഡയരക്ടർ, ഹമീദ്, നാറ്റ്പാക്, IIT പാലക്കാട്, NIT കോഴിക്കോട്, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് – എൽ.അനിതകുമാരി, അനർട്ട് – അജിത്ത്, റബ്ബർ ഇൻസ്റ്റിറ്റ്യൂട്ട്, CPCR കാസറഗോഡ്, അക്വാട്ടിക് ബയോളജി – ബിജുകുമാർ
കൂട്ടിച്ചേർക്കലുകൾ നിർവ്വാഹകസമിതിയിൽ സംഘടനയിൽ നിന്നുള്ള പ്രധാന പ്രവർത്തകരും കൂടി ഉൾപ്പെടണം.
സംഘടനാതലത്തിൽ രൂപീകരിക്കുന്ന ഒരു കോർ കമ്മിറ്റി പ്രവർത്തനങ്ങളുടെ ഏകോപനവും നിർവ്വഹണവും പൂർത്തിയാക്കണം.
കോർകമ്മിറ്റി നിർദ്ദേശം
ഡോ. എം. പി. പരമേശ്വരൻ, ഡോ. കെ. പി. കണ്ണൻ, കെ. കെ. കൃഷ്ണകുമാർ, ഡോ. സി. ടി. എസ്. നായർ, ഡോ. തോമസ് ഐസക്, ഡോ. അജയകുമാർ വർമ്മ, ഡോ. ജോർജ് തോമസ്, ഡോ. കെ. വി. തോമസ്, ഡോ. ആർ. വി. ജി. മേനോൻ, ഡോ. എൻ. കെ. ശശിധരൻ പിള്ള, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, പ്രൊഫ. പി. കെ. രവീന്ദ്രൻ, ടി. ഗംഗാധരൻ, ഡോ. ബി. ഇക്ബാൽ, ഡോ. കെ. പി. അരവിന്ദൻ, ഡോ. കെ. രാജേഷ്, ഒ. എം. ശങ്കരൻ, ഡോ. സി. രാമകൃഷ്ണൻ, ടി. രാധാമണി, പി. യു. മൈത്രി – ഏകോപന ചുമതല പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ
പ്രത്യേക വിവരശേഖരണം പ്രാഥമികമായി നിർവഹിക്കേണ്ട മേഖലകൾ- SC, ST, മത്സ്യത്തൊഴിലാളികൾ, അതിഥി തൊഴിലാളികൾ
തീരുമാനം
കോർ കമ്മിറ്റി യോഗം ചേർന്ന് ആവശ്യമായ പ്രവർത്തന നിർദേശങ്ങളും ബജറ്റും തയ്യാറാക്കണം.
വിദ്യാഭ്യാസം
ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കഴിഞ്ഞ വർഷം ആരംഭിച്ച ക്യാമ്പയിൻ തുടരേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ വിവരശേഖരണം നടത്തുകയും പുതിയ പാഠപുസ്തകങ്ങളുടെ ഓഡിറ്റിംഗ് നടക്കുകയും ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന അധ്യാപകരുടെ കൂട്ടായ്മ ഓരോ തലത്തിലും രൂപീകരിക്കണം. വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി പരിഷ്കരിച്ച് സമയബന്ധിതമായി പൂർത്തിയാക്കണം. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഇടപെടൽ ശക്തിപ്പെടുത്തണം.
തീരുമാനങ്ങൾ
വിദ്യാഭ്യാസ തുടർപ്രവർത്തനങ്ങളുടെ ആശയരൂപീകരണ ശില്പശാല ജൂൺ 22ന് തൃശൂർ പരിസരകേന്ദ്രത്തിൽ നടക്കും. വിഷയസമിതി അംഗങ്ങൾക്ക് പുറമെ വ്യത്യസ്ത മേഖലയിലുള്ള അക്കാദമിഷ്യന്മാരെ കൂടി പങ്കെടുപ്പിക്കണം.
കഴിഞ്ഞ അർധവാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട് തുടർപഠനത്തിനായി ശേഖരിച്ച വിവരങ്ങൾ ശില്പശാലക്ക് മുമ്പ് ക്രോഡീകരിച്ച് ശില്പശാലയിൽ ചർച്ച ചെയ്യണം.
കഴിഞ്ഞ വർഷം ആസൂത്രണം ചെയ്തതും ജില്ലകൾ ഏറ്റെടുത്തതുമായ മാതൃഭാഷാ പഠനം, ഇംഗ്ലീഷ് മീഡിയം പഠനം, ST വിദ്യാർത്ഥികളുടെ പഠനം, കുട്ടി ആഗ്രഹിക്കുന്ന വിദ്യാലയം, പാഠപുസ്തക ഓഡിറ്റിങ് എന്നിവ ഓഗസ്റ്റ് മാസത്തിനു മുമ്പ് പൂർത്തിയാക്കണം.
അധ്യാപന ശാക്തീകരണത്തിന്റെ ഭാഗമായി ആരംഭിച്ച ഓൺലൈൻ ചർച്ചാ ക്ലാസ്സ് പരമ്പര ജൂൺ മാസം മുതൽ പുനരാരംഭിക്കണം. പ്രതിമാസം ഒരു ക്ലാസ്സ് എന്ന നിലയിൽ ചിട്ടപ്പെടുത്തണം.
ജില്ലയിൽ നമുക്ക് സ്വാധീനമുള്ള ഏതെങ്കിലുമൊരു വിദ്യാലയം തെരഞ്ഞെടുത്ത് പാഠ്യപദ്ധതി വിനിമയത്തിലെ നൂതന രീതികൾ പരിചയപ്പെടുത്തുകയും പാഠ്യപദ്ധതി വിനിമയം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയത്തിലെ അധ്യാപക ശക്തീകരണത്തിനായുള്ള ട്രൈ ഔട്ട് കൂടി ഏതെങ്കിലും ഒരു വിദ്യാലയം കേന്ദ്രീകരിച്ച് നടത്തണം.
വിജ്ഞാനോത്സവം
വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ ചിട്ടയായും സമയബന്ധിതമായും പൂർത്തിയാക്കണം. സ്കൂൾതലവും പഞ്ചായത്ത് തലവും ഒന്നാം ടേമിൽ തന്നെ പൂർത്തിയാവുന്ന മുറക്ക് സർക്കാരിൽ നിന്ന് അനുമതി വാങ്ങണം. LP, UP തലത്തിൽ പരിസരദിന മുദ്രാവാക്യമായ ‘പ്ലാസ്റ്റിക് മലിനീകരണം ഒഴിവാക്കുക’ എന്ന തീം തന്നെ ഉപയോഗിക്കാവുന്നതാണ്. ഹൈസ്കൂൾ വിഭാഗത്തിൽ ക്വാണ്ടം തിയറിയുടെ നൂറാം വാർഷികവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള വിഷയമാവാം. യുറീക്ക, ശാസ്ത്രകേരളം മാസികകളെ വിജനോത്സവ പ്രവർത്തനത്തിൽ കണ്ണിചേർക്കണം. അധ്യാപകരുടെ കൂട്ടായ്മകൾ രൂപീകരിച്ച് ഭൂരിഭാഗം വിദ്യാലയങ്ങളിലും വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും നിരന്തര മൂല്യനിർണയ പ്രക്രിയയുടെ പ്രസക്തി ബോധ്യപ്പെടുത്തുകയും ചെയ്യണം. ജില്ലാതലത്തിലും മേഖലാതലത്തിലും വിജ്ഞാനോത്സവത്തിന് ചുമതലക്കാരെ നിശ്ചയിക്കണം.
തീരുമാനങ്ങൾ
സ്കൂൾ തല വിജ്ഞാനോത്സവം 2025 ഓഗസ്റ്റ് 3 ശനിയാഴ്ച നടത്താൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുമതി വാങ്ങേണ്ടതാണ്.
LP, UP വിജ്ഞാനോത്സവത്തിൽ പ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട പ്രൊജക്റ്റ് പ്രവർത്തനങ്ങളാണ് കുട്ടികൾക്ക് നൽകുന്നത്. പ്രൊജക്റ്റ് പൂർത്തിയാക്കാനാവശ്യമായ സമയം ലഭ്യമാവുന്നതിനായി ചിട്ടപ്പെടുത്തിയ നിർദ്ദേശങ്ങൾ ജൂലൈ 1-നുള്ളിൽ വിദ്യാലയങ്ങളിൽ എത്തിക്കണം.
ഹൈ സ്കൂൾ തലത്തിൽ ‘ക്വാണ്ടം തിയറിയുടെ സ്വാധീനം മനുഷ്യ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങൾ’ എന്ന വിഷയത്തിലുള്ള പ്രൊജക്റ്റ് പ്രവർത്തനങ്ങൾ ആവാം.
പഞ്ചായത്ത് തല വിജ്ഞാനോത്സവം സെപ്റ്റംബർ 20-ന് വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുന്ന പ്രൊജക്റ്റുകളെ അടിസ്ഥാനമാക്കിയാവാം.
വിജ്ഞാനോത്സവത്തെ തുടർ മൂല്യനിർണയ പ്രക്രിയയിലേക്കുള്ള അന്വേഷണവുമായി ബന്ധിപ്പിക്കുന്നതിനോടൊപ്പം കുട്ടികളിലും അധ്യാപകരിലുമുള്ള ശാസ്ത്ര പ്രചരണ ഉപാധി കൂടിയായി ഉപയോഗിക്കണം.
ഉന്നത വിദ്യാഭ്യാസം
ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രശ്നങ്ങൾ ധാരാളം ഉണ്ട്, ചെറു ഗ്രൂപ്പുകളാക്കി പ്രശ്നങ്ങൾ പട്ടികപ്പെടുത്തണം
ഉന്നത വിദ്യാഭ്യാസ മേഖല – ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തണം
ഗവേഷണത്തിന് ഊന്നൽ നൽകണം
ഉന്നത വിദ്യാഭ്യാസം എന്തിന് വേണ്ടിയാണെന്ന് നിശ്ചയിക്കണം
അറിവിനെയെല്ലാം ജനാധിപത്യവൽക്കരിക്കണം
വിജ്ഞാന സമൂഹവും – ഉന്നത വിദ്യാഭ്യാസവുമായ ബന്ധം വിശദീകരിക്കണം
ദേശീയ വിദ്യാഭ്യാസ നയം, UGC ഇവയുടെ വ്യത്യസ്ത മാനങ്ങൾ വിലയിരുത്തണം
സർവ്വകലാശാല, കോളേജുകളിലെ ജനാധിത്യ സംവിധാനങ്ങൾ ഘടന, പ്രയോഗം വിലയിരുത്തണം
കാഴ്ചപാട് ലഘുലേഖ കരട് തയ്യറാക്കി വിപുലമായി ചർച്ച ചെയ്യണം
ഓപ്പൺ യൂനിവേഴ്സിറ്റി, പ്രൈവറ്റ് സ്റ്റഡി , സ്വകാര്യ സർവ്വകലാശാല വിശദമായ ചർച്ചക്ക് വിധേയമാക്കണം.
നാലു വർഷ ഡിഗ്രി പ്രോഗ്രാം വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സമൂഹം ചർച്ച നടത്തി പേരായ്മ പരിഹരിക്കണം
പരമ്പരാഗത കോളേജുകൾ, പാരലൽ കോളേജുകൾ പൂട്ടി പോകുന്നത് വിലയിരുത്തണം
പൊതുവിദ്യാഭ്യാസം ഏറെക്കുറെ സമൂഹം ശ്രദ്ധിക്കുന്നുണ്ട്, ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂഹത്തിനും രക്ഷിതാക്കൾക്കും വേണ്ടത്ര ജാഗ്രത ഇല്ല.
നവകേരള സ്കോളർഷിപ്പ് ഫലപ്രദമാക്കണം
മാതൃഭാഷാ പഠനം വ്യാപകമായി കൊണ്ടുവരണം. ഇന്റർവ്യു ഉൾപ്പടെയുള്ളവ മാതൃഭാഷയിൽ നടക്കണം
സർക്കാർ – എയ്ഡഡ് കോളേജുകളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു
നാക്ക് അക്രഡിറ്റേഷൻ നേടുന്നതിനുള്ള ശ്രമങ്ങൾക്ക് ഊന്നൽ നൽകുന്നത് ഗവഷണത്തേയും പഠനത്തേയും ബാധിക്കുന്നു
ഒരു സ്ഥിതി വിവര റിപ്പോർട്ട് തയ്യറാക്കണം. സ്ഥാപനങ്ങൾ, സേവനങ്ങൾ പട്ടികപ്പെടുത്തണം.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച സൗകര്യങ്ങൾ ഉണ്ടാവണം. പ്രകൃതി സൗഹൃദ നിർമ്മിതികളാവണം
മാതൃക അധ്യാപകർ, മാതൃകാ പ്രൊജക്റ്റുകൾ രൂപപ്പെടുത്തണം
പരിഷത്ത്, കേരളപഠനം നടത്തിയ രീതിയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്ഥിതിവിവര കണക്ക് ശേഖരിക്കണം, വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കണം
ഗവേഷണത്തിന് പകരം പരീക്ഷ കേന്ദ്രീകരണമാവുന്നു
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആവശ്യമായ ഡാറ്റകൾ ലഭ്യമല്ല
പ്രൊജക്റ്റ് ശേഷികൾ പ്രദർശിപ്പിക്കുവാൻ വേദിയില്ല
മേഖലയിൽ നയ രൂപീകരണം വേണം, കാഴ്ചപ്പാട് രൂപീകരിക്കുന്ന പേപ്പർ തയ്യാറാക്കണം
പാഠ്യപദ്ധതി തയ്യാറാക്കുന്നതിൽ ജാഗ്രതയില്ല, വിവിധ സിലബസുകൾ പകർത്തി രൂപപ്പെടുത്തുന്നു.
4 വർഷ ഡിഗ്രി കോഴ്സ് കേരള സഹചര്യത്തിൽ പരിവർത്തനം ഉണ്ടാവണം. MDC (Muti Diciplinery Course) കേന്ദ്രീകരിച്ച് ഹയർ എഡ്യുക്കേഷൻ കൗൺസിൽ തയ്യാറാക്കിയ പാംപുസ്തകം യൂനിവേഴ്സിറ്റിയുടെ സ്വയംഭരണത്തെ എങ്ങിനെ ബാധിക്കുമെന്ന് വിലയിരുത്തി ഗവൺമെന്റിന് കത്ത് നൽകണം.
തീരുമാനങ്ങൾ
മേൽ ചർച്ചയുടെ അടിസ്ഥാനത്തിൽ ഒരു കരട് രേഖ തയ്യാറാക്കുന്നതിന് ഡോ. രതീഷ് കൃഷ്ണൻ, ഡോ. മൈത്രി പി. യു., ഡോ. ബ്രിജേഷ് വി. കെ. എന്നിവരെ ചുമതലപ്പെടുത്തി.
കരടുരേഖ ജൂൺ-30 നകം തയ്യാറാക്കി കോർഗ്രൂപ്പിൽ ചർച്ചക്ക് നൽകണം. ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ അവരുടെ നിർദ്ദേശങ്ങൾ മൂന്നംഗ ടീമിനെ അറിയിക്കാവുന്നതാണ്.
കരട് നിർദ്ദേശങ്ങൾ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരെക്കൂടി ഉൾപ്പെടുത്തി ചർച്ച ചെയ്യുന്നതിന് ഓഗസ്റ്റ് മാസം ഒരു സംസ്ഥാനതല ശില്പശാല ആസൂത്രണം ചെയ്യണം.
യുവസമിതി
തീരുമാനങ്ങൾ
ജൂലൈ മാസത്തിനുള്ളിൽ എല്ലാ ജില്ലകളിലും ജില്ലാതലത്തിലും മേഖലാതലത്തിലും യുവസമിതി സബ്കമ്മറ്റികൾ രൂപീകരിക്കണം.
മേഖലാതല യുവസംഗമങ്ങൾ ഒന്നര ദിവസം നീണ്ടുനിൽക്കുന്നത് ആലോചിക്കണം.
ക്യാമ്പസ് ശാസ്ത്രസമിതി രൂപീകരണവുമായി ബന്ധപ്പെട്ട് കോളേജ് അധ്യാപകരുടെ കൂട്ടായ്മ ജില്ലാതലത്തിൽ വിളിച്ചുചേർക്കണം.
അട്ടപ്പാടി തുടർപഠനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട് സമർപ്പിച്ച പ്രോജക്ടിലെ തൽസ്ഥിതി വിലയിരുത്തണം. പഠനഗ്രൂപ്പ് യോഗം ചേർന്ന് പരിശീലനങ്ങളും തുടർപരിപാടികളും ആസൂത്രണം ചെയ്യണം.
Climate refugees in Kerala എന്ന വിഷയത്തിൽ ഒരു ഓൺലൈൻ ക്ലാസ്സ് ജൂൺ 13-ന് നടക്കുന്നുണ്ട്.
ബാലവേദി
തീരുമാനങ്ങൾ
ബാലവേദിയുമായി ബന്ധപ്പെട്ട് കേരളത്തിലെ കുട്ടികൾ എങ്ങനെ ചിന്തിക്കുന്നു എന്ന ഒരു പഠനപരിപാടി ആസൂത്രണം ചെയ്യണം.
വിദ്യാഭ്യാസ, ജെൻഡർ വിഷയസമിതികളുമായി ചേർന്ന് ആവശ്യമായ രൂപരേഖ തയ്യാറാക്കണം.
സെപ്റ്റംബർ മാസം നടക്കേണ്ട ഓണോത്സവവുമായി ബന്ധപ്പെട്ട പ്രവർത്തന മോഡ്യൂൾ ജില്ലാതല ശില്പശാലയിലൂടെ രൂപപ്പെടുത്തിയെടുക്കണം.
ബാലവേദി പ്രവർത്തകർക്കുള്ള IT പരിശീലനം ജൂലൈ മാസത്തിനുള്ളിൽ പൂർത്തിയാക്കണം.
ബാലവേദികളുമായി ബന്ധപ്പെട്ട് യുറീക്കാ വായനാക്കൂട്ടങ്ങൾ രൂപീകരിക്കുകയും യുറീക്കയിൽ ബാലവേദിക്ക് നീക്കിവച്ച പേജിലേക്കുള്ള രചനാ ശില്പശാലകൾ നടത്തുകയും ചെയ്യണം.
മാറിയ പാഠപുസ്തകങ്ങളിലെ ശിശുസൗഹൃദ സ്വഭാവം, ജെൻഡർ വിശകലനം എന്നിവ വിദ്യാഭ്യാസ, ജെൻഡർ വിഷയസമിതികളുമായി ചേർന്ന് നടത്തണം.
ബാലവേദി കൺവീനർ ജോജി കൂട്ടുമ്മേൽ ഒരു മാസത്തെ അവധി ആവശ്യപ്പെട്ടതിനാൽ ബാലവേദി പ്രവർത്തനങ്ങൾ ചെയർമാൻ എൽ. ഷൈലജ കോർഡിനേറ്റ് ചെയ്യണം.
ജെൻഡർ
യൂണിറ്റ്, മേഖല, ജില്ലാ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സ്ത്രീകളുടെ കൂടിയിരിപ്പ് 2/3 ജില്ലകൾ ചേർന്ന് നടത്തണം.
സംഘടനാ വിദ്യാഭ്യാസത്തിൽ ലിംഗ തുല്യതയുമായി ബന്ധപ്പെട്ട മൊഡ്യൂൾ ഏതുവിധത്തിൽ ആവാം എന്ന് ആലോചിക്കുന്നതിനായി ഒരു അവബോധപഠനം നടത്തുന്നത് നന്നായിരിക്കും. അതിനായി ഒരു ചെറിയ ഫോർമാറ്റ് തയ്യാറാക്കി സംഘടനക്കുള്ളിൽ ഒരു പഠനം നടത്തേണ്ടതുണ്ട്. ആദ്യഘട്ടം നിർവ്വാഹകസമിതി, ജില്ലാകമ്മിറ്റി അംഗങ്ങളിൽ ആവാം.
ജെൻഡർ വിഷയമേഖലയിൽ സമകാലിക സാഹചര്യത്തിൽ വ്യത്യസ്ത നിരീക്ഷണങ്ങളും പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നുണ്ട്. പുതിയ വിഷയങ്ങളെ പരിചയപ്പെടാനും പഠിക്കാനുമായി monthly lecture series നടത്തുന്നത് ഈ വിഷയങ്ങളിൽ കുറേക്കൂടി തെളിമ ഉണ്ടാവാൻ നല്ലതാണ്.
ശാസ്ത്രാവബോധം
ശാസ്ത്രത്തെ ജനങ്ങളുടെ സാമാന്യബോധമാക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പരിഷത്ത്. മനുഷ്യ പ്രവര്‍ത്തനത്തിന്റെ മുഖ്യ ഇടങ്ങളായ പ്രകൃതിയിലും സമൂഹത്തിലും ഇടപെടുമ്പോള്‍ ശാസ്ത്രം നേടിയ അറിവുകളും ശാസ്ത്രത്തിന്റെ രീതിയുമാണ് പ്രയോഗിക്കേണ്ടതെന്ന ബോധ്യം സമൂഹത്തില്‍ വ്യാപകമാക്കുക എന്നതാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. പരിഷത്ത് നടത്തികൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനവും ശാസ്ത്രത്തെ ആധാരമാക്കിയാണെന്നതിനാല്‍ ശാസ്ത്രബോധം പ്രത്യേക സമിതിയടിസ്ഥാനത്തില്‍ ഏറ്റെടുക്കേണ്ടതുണ്ടോ എന്ന സംശയം സംഘടനയില്‍ പലപ്പോഴായി ഉയര്‍ന്നുവരാറുണ്ട്.
പരിഷത്ത് നടത്തുന്ന എല്ലാ പ്രവര്‍ത്തനവും ശാസ്ത്രബോധം ലക്ഷ്യമാക്കിത്തന്നെയാണ്. എന്നാല്‍ അവയെല്ലാം ചില പ്രത്യകമേഖലകളില്‍ ശാസ്ത്രം പ്രയോഗിക്കാനും ആവിധം എത്തിയ അറിവുകളും നിലപാടുകളും പ്രചരിപ്പിക്കാനുമാണ്. ഏതെങ്കിലും ഒരു മേഖലയിലെ ശാസ്ത്രവിജ്ഞാനവും ശാസ്ത്രത്തിന്റെ പ്രയോഗവും എല്ലാ മേഖലകളിലും ശാസ്ത്രമാണ് പ്രയോഗിക്കേണ്ടതെന്ന തിരിച്ചറിവിലേക്ക് നയിക്കണമെന്ന് നിര്‍ബന്ധമില്ല. ശാസ്ത്രം നിരാകരിച്ച കാര്യങ്ങളെ നിലനിര്‍ത്താനും പുതിയ ശാസ്ത്രവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാനും സംഘടിതമായി പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനും സമസ്തമേഖലകളിലും ശാസ്ത്രം പ്രയോഗിക്കാന്‍ പ്രേരിപ്പിക്കാനും സംഘടിതമായി തന്നെ ശ്രമിക്കണം.
ശാസ്ത്രബോധം വളരുന്നതിന് തടസ്സമായി സമൂഹത്തില്‍ നിലനില്‍ക്കുന്ന ഘടകങ്ങള്‍ പ്രധാനമായും ഇവയാണ്.
ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും കൈമാറ്റം ചെയ്യപ്പെടുന്ന അബദ്ധ ധാരണകള്‍
പ്രപഞ്ചോല്‍പത്തി, ജീവന്റെയും മനുഷ്യന്റെയും ആവിര്‍ഭാവം തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങളില്‍ മതങ്ങള്‍ പ്രാചീനകാലത്ത് വികസിപ്പിച്ച പ്രപഞ്ചവീക്ഷണങ്ങള്‍
ശാസ്ത്രത്തിന്റെ അറിവ് വികസിച്ച വഴികള്‍ ബോധ്യപ്പെടുത്താതെ കേവലം വിവരമായി മാത്രം ശാസ്ത്രം പഠിക്കാന്‍ ഇടയാക്കുന്ന വിദ്യാഭ്യാസം
ശാസ്ത്രപദാവലികളും ശാസ്ത്രസങ്കല്പങ്ങളും തെറ്റായി ഉദ്ധരിച്ച് പ്രചരിക്കപ്പെടുന്ന കപടശാസ്ത്രങ്ങള്‍
മതം, ജാതി, വംശം, ദേശം ഇവയെ അടിസ്ഥാനമാക്കിയ സ്വത്വബോധങ്ങളും അവയെ മഹത്വവല്കരിക്കാനുള്ള വസ്തുതാവിരുദ്ധമായ വിവരണങ്ങളും
മാധ്യമങ്ങള്‍ വഴിയുള്ള വസ്തുതാവിരുദ്ധമായ വിവരങ്ങളും പ്രചരണങ്ങളും
ആരോഗ്യം, കൃഷി, തൊഴിലും വരുമാനവും, പരിസ്ഥിതി തുടങ്ങിയവയെക്കുറിച്ചുള്ള ഉത്കണ്ഠകളെ മുതലാക്കി വിപണി ഉത്പന്നങ്ങളും നിലപാടുകളും
വികസനത്തെ കുറിച്ചുള്ള അശാസ്ത്രീയ സങ്കല്പങ്ങള്‍
ഇവയെയെല്ലാം സമഗ്രമായി കണ്ടുകൊണ്ടും അഭിസംബോധന ചെയ്തുമുള്ള ശാസ്ത്രാവബോധ പ്രവര്‍ത്തനമാണ് ഇന്ന് ആവശ്യം.
ഇതിനായി ഇപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കണം
ശാസ്ത്രീയമായ പ്രപഞ്ചവീക്ഷണത്തിനുതകുന്ന സമഗ്രമായ കാഴ്ചപ്പാടിനുതകുന്ന ക്ലാസ്സുകള്‍
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തെ എങ്ങിനെ പിന്നോട്ട് നയിക്കുമെന്ന് ബോധ്യപ്പെടുത്തുന്ന ക്ലാസ്സുകള്‍
അന്ധവിശ്വങ്ങളെയും അനാചാരങ്ങളെയും ശാസ്ത്രീയമായി വിശകലനം ചെയ്ത് അബദ്ധങ്ങള്‍ ബോധ്യപ്പെടുത്തല്‍ – ഉദാ – ജ്യോതിഷം, വാസ്തു
ആരോഗ്യം, കൃഷി, പരിസ്ഥിതി, ധനസമ്പാദനം തുടങ്ങിയ മേഖലകളിലെ തട്ടിപ്പുകളെ തുറന്നു കാണിക്കല്‍
മേല്‍ പറഞ്ഞവയില്‍ മാധ്യമങ്ങളുള്‍പ്പടെയുള്ള പ്രചാരകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കല്‍
മനുഷ്യന്‍ ഒരൊറ്റ സ്പീഷീസ് ആണെന്നും ജാതിമത വേര്‍തിരിവുകള്‍ മനുഷ്യനിര്‍മ്മിതമായ സങ്കല്പങ്ങളെയും ആചാരങ്ങളെയും മാത്രം അടിസ്ഥാനത്തില്‍ രൂപപ്പെട്ടതുമാണെന്ന് ബോധ്യപ്പെടുത്തല്‍
ജാതിമത വ്യത്യാസങ്ങളില്ലാതെയുള്ള മാനവികതയിലൂന്നിയ സെക്കുലര്‍ കൂട്ടായ്മകള്‍
ഇന്ത്യന്‍ ദേശീയത, ശാസ്ത്രപാരമ്പര്യം വസ്തുതാപരമായി വിവരിക്കുന്ന ക്ലാസ്സുകള്‍, ലേഖനങ്ങള്‍
ശാസ്ത്രസാങ്കേതിക രംഗവും രാജ്യപുരോഗതിയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന അവതരണങ്ങള്‍
ശാസ്ത്ര വര്‍ഷാചരണങ്ങള്‍
ഈ പ്രവര്‍ത്തനലക്ഷ്യവുമായി എല്ലാ ജില്ലയിലും വിപുലീകൃതമായ സമിതികള്‍ ഉണ്ടാവണം. പരിഷത്തിനു പുറത്തുള്ള ഈ വിഷയത്തില്‍ താല്പര്യമുള്ള വ്യക്തികളെയും പങ്കാളിയാക്കണം. എന്നാല്‍ സംഘടനകള്‍ ആവശ്യമില്ല. ലൈബ്രറി കൌണ്‍സിലിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയും സഹായം പരിപാടിയുടെ നടത്തിപ്പിനായി തേടാം. (പരിപാടികള്‍ ദൈവനിഷേധത്തിനും മതവിരുദ്ധതക്കുമെന്ന തോന്നല്‍ ഉണ്ടാകാതെ നോക്കണം). വര്‍ഷം മുഴുവന്‍ നീണ്ടുനില്ക്കുന്ന പരിപാടികള്‍ ഓരോ ജില്ലയിലും രൂപപ്പെടണം. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, യുവസമിതി, ബാലവേദി, ജെന്‍ഡര്‍, പ്രസിദ്ധീകരണങ്ങള്‍ ഇവയുമായി ബന്ധപ്പെട്ട് പരിപാടികള്‍ ആവിഷ്കരിക്കണം.
ചില പ്രവര്‍ത്തന നിർദ്ദേശങ്ങള്‍
നാം ജീവിക്കുന്നലോകം, നാം ജീവിക്കുന്ന കാലം ക്ലാസ്സുകള്‍- നാലോ അഞ്ചാ ക്ലാസ്സുകള്‍. കൈപുസ്കവും പരിശീലനവും നല്കും- പ്രപഞ്ചപരിണാമം, ജീവപരിണാമം, സാമൂഹ്യ പരിണാമം, സമകാലിക ലോകം-വെല്ലുവിളികള്‍, ശാസ്ത്രവും സാങ്കേതികവിദ്യയും മാനവപുരോഗതിക്ക്, ആരാണിന്ത്യക്കാര്‍ ക്ലാസ്സ്
ഇരുള്‍പടരാതിരിക്കാന്‍ ശാസ്ത്രബോധത്തിന്റെ കൈത്തിരിയേന്തുക- കണ്ണൂര്‍ മാതൃകയിലുള്ള ക്ലാസ്സ്
ജ്യോതിഷം, വാസ്തു തുടങ്ങിയവയെ തുറന്നു കാണിക്കുന്ന ക്ലാസ്സുകള്‍
ശാസ്ത്രത്തിന്റെ മൂല്യബോധം ക്ലാസ്സ്- ജന്‍ഡര്‍, പരിസ്ഥിതി, സ്വത്വബോധം ഇവയെ സ്പര്‍ശിച്ച്
സെക്കുലര്‍ കൂട്ടായ്മ- ജില്ലാതലത്തിലോ മേഖലാ തലത്തിലോ
ഭാരതത്തിന്റെ ശാസ്ത്രപാരമ്പര്യം – കെട്ടുകഥകളും വസ്തുതകളും
ഇന്ത്യയുടെ സാംസ്കാരിക ചരിത്രവും ഇന്ത്യന്‍ ദേശീയതയും ക്ലാസ്സ്, സെമിനാര്‍
ക്വാണ്ടം ഇയര്‍- ക്ലാസ്സുകള്‍
ആരോഗ്യപരിപാലനം- ശാസ്ത്രീയവും ശാസ്ത്രവിരുദ്ധവും
കൃഷി – ശാസ്ത്രീയവും അല്ലാത്തതും
ശാസ്ത്ര കലണ്ടര്‍ ക്ലാസ്സ്, പ്രചരണം
ശാസ്ത്രാവബോധ പ്രവര്‍ത്തനത്തെ നിരന്തരം വികസിക്കുന്ന പ്രസ്ഥാനമാക്കി മാറ്റണം. അതിലൂടെ പരിഷത്തിന്റെ വ്യാപ്തിയും വര്‍ധിപ്പിക്കണം.
പരിസരം
സുസ്ഥിര വികസനം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നത്.
കേരളീയ സമൂഹത്തിൽ സുസ്ഥിര വികസനം, പാരിസ്ഥിതിക സുസ്ഥിരത എന്നീ ആശയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യപ്പെടണം.
പ്രവർത്തകർക്ക് പാരിസ്ഥിതിക അവബോധം നൽകുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കണം.
പരിസ്ഥിതി വിഷയങ്ങളിൽ ഇടപെടാൻ കഴിയുന്ന ഒരു സംഘത്തെ സജീവമാക്കാൻ കഴിയണം.
വികസന പ്രവർത്തനങ്ങളിൽ സാമ്പത്തികം, സാമൂഹ്യനീതി, സുസ്ഥിരത എന്നീ മൂന്ന് ഘടകങ്ങൾക്കും പ്രാധാന്യം ഉണ്ടാകണം.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങളിൽ നിലവിൽ ലഘൂകരണ പ്രവർത്തനങ്ങൾക്കാണ് (mitigation) പ്രാധാന്യം നൽകികാണുന്നത്. പരിസ്ഥിതിയുമായി പൂർണ്ണമായും ഇണങ്ങിച്ചേരുന്ന പ്രവർത്തനങ്ങൾക്ക് (Adaption) സർക്കാർ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല.
പരിസ്ഥിതി വിഷയങ്ങളിൽ ഭൗമശാസ്ത്രത്തിന് (Geology) ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല.
കേരളത്തിലെ അമിതമായ നഗരവൽക്കരണം കരണം കെട്ടിട നിർമ്മാണ അവസ്ഥകൾ ഒട്ടും പരിസ്ഥിതിസൗഹൃദമല്ല. കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ പലപ്പോഴും പ്രത്യക ലോബിക്കായി ഇളവുകൾ വരുത്തുന്നു.
ദേശീയപാത നിർമ്മാണത്തിൽ ഭൂമിയുടെ Geo Morphological aspect പരിഗണിക്കപ്പെടുന്നില്ല. ദേശീയപാത നിർമ്മാണം പ്രത്യേകം പഠനം ആവശ്യമാണ്. ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുമായി ചർച്ചകൾ നടക്കുന്നില്ല. ഒരൊറ്റ പ്രൊജക്റ്റ് അല്ലാതെ കഷണങ്ങളായുള റോഡ് നിർമ്മാണം പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
കേരളത്തിൽ വിഭവങ്ങൾ കൈക്കലാക്കുന്ന ലോബിയിംഗ് അതിശക്തമാണ്.
ദുരന്ത ലഘുകരണ പരിപാലന സംവിധാനങ്ങൾ കാര്യക്ഷമമാക്കണം.
കേരത്തിന്റെ മണ്ണും മനുഷ്യനും വെളളവും സംരക്ഷിക്കുന്ന രീതിയിലുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളടക്കം തയ്യാറാകണം.
സംഘടന ചെയ്യേണ്ട കാര്യങ്ങൾ
സുസ്ഥിര വികസനം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയുടെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടണം.
പരിഷത്ത് പ്രവർത്തകർക്കും കേരളീയ പൊതുസമൂഹത്തിനും അടിസ്ഥാന പാരിസ്ഥിതിക അവബോധം നൽകുന്ന ക്ലാസുകൾ, പരിപാടികൾ എന്നിവ സംഘടിപ്പിക്കണം.
ഇക്കോളജി എന്ന വിഷയത്തിൽ പ്രവർത്തകർക്ക് ആഴത്തിൽ അറിവ് നൽകുന്ന പഠന പരിപാടികൾ സംഘടിപ്പിക്കണം.
ജില്ലകൾ പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങളിൽ പഠനം നടത്തണം. ഇതിനായി പ്രവർത്തകർക്ക് പരിശീലന പരിപാടികൾ സംഘടിപ്പിക്കണം. ജില്ലകൾക്ക് ആവശ്യമെങ്കിൽ വിദഗ്ധരുടെ സേവനം സംഘടന നൽകണം.
State of Environment in Kerala എന്ന വിഷയത്തിൽ പ്രത്യേക റിപ്പോർട്ട് തയ്യാറാക്കാനുള്ള പ്രവർത്തന പരിപാടികൾ സംഘടിപ്പിക്കണം.
പരിസ്ഥിതി പ്രാധാന്യമുള്ള വിഷയങ്ങളിൽ ഉടൻ പ്രതികരണങ്ങൾ നടത്തണം. ആവശ്യമെങ്കിൽ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കണം.
സംഘടനാ വിദ്യാഭ്യാസത്തിന്റെ ഭാഗമായി പരിസ്ഥിതിയും വികസനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വർത്തനമാനകാല അറിവുകളുടെ അടിസ്ഥാനത്തിൽ നമ്മുടെ ധാരണകൾ പുതുക്കുന്നതിനും ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തുന്നതിനും തയ്യാറാകണം.
പരിസ്ഥിതി പഠനത്തിൽ Economy, Equity, Ecology എന്ന ആശയത്തിന് പ്രാധാന്യം നൽകണം.
ഓരോ ജില്ലയിലും പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് Geo Spacial Data പഠിപ്പിക്കണം. ഒരോ ജില്ലയിലും ഒരോ സ്ഥാപനങ്ങളെ ഇതുമായി കണ്ണിചേർക്കാൻ കഴിയണം.
വനം – മനുഷ്യ – വന്യജീവി സംഘർഷം പഠനങ്ങൾ നടത്തണം.
പശ്ചിമഘട്ട വികസനവും സംരക്ഷണവും പഠനങ്ങൾ, ശില്പശാലകൾ സംഘടിപ്പിക്കണം.
പരിസ്ഥിതി കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനായി ആഗസ്റ്റ് മാസത്തിൽ “പരിസ്ഥിതി വിഷയസമിതി കോൺഗ്രസ് ” സംഘടിപ്പിക്കണം.
“കേരളത്തിന്റെ സമ്പത്ത്” പുസ്തകം നവീകരിച്ച് പ്രസിദ്ധീകരിക്കുന്നതിനുളള സംഘടനയുടെ പ്രവർത്തനത്തിൽ വിഷയസമിതിയുടെ ഇടപെടൽ ഉണ്ടാകണം.
ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (IRTC)
IRTC ജനറൽ ബോഡിയിലേക്ക് 2025-26 വർഷത്തിലേക്കുള്ള നോമിനേറ്റ് ചെയ്ത അംഗങ്ങളുടെ പട്ടിക അംഗീകരിച്ചു. പേരുവിവരം ചുവടെ കൊടുക്കുന്നു.
പ്രൊഫ. പി. കെ. രവീന്ദ്രൻ
ഡോ. സി. രാമകൃഷ്ണൻ
ഒ. എം. ശങ്കരൻ
എം. ജഗജീവൻ
ഡോ. എൻ. കെ. ശശിധരൻ പിള്ള
പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ
ഡോ കാവുമ്പായി ബാലകൃഷ്ണൻ
കെ. കെ. ജനാർദ്ദനൻ
ഡോ. കെ. കെ. സീതാലക്ഷ്മി
പി. മുരളീധരൻ
20 അംഗ നോമിനേഷൻ പട്ടിക നിർവാഹകസമിതി അംഗീകരിച്ചു.
2025 ജൂലൈ 12-ന് IRTC ജനറൽ ബോഡി വിളിച്ചുചേർത്ത് IRTC ബൈലോ ഭേദഗതിയും സർവീസ് റൂൾസും ചർച്ച ചെയ്ത് മുന്നോട്ടുപോകാൻ സംഘടനാപരമായി നിർദ്ദേശം നൽകാൻ തീരുമാനിച്ചു.
പുതിയ നിർവാഹക സമിതിയും നോമിനേഷനും പൂർത്തിയായ മുറക്ക് പുതിയ അംഗങ്ങളെ വച്ച് IRTC ജനറൽ ബോഡി പുനഃസംഘടിപ്പിക്കേണ്ടതാണ്.
പരിഷദ് പ്രൊഡക്ഷൻ സെന്റർ (PPC)
PPC-യുടെ മുൻവർഷത്തെ വിറ്റുവരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സെക്രട്ടറി എം. ഹരീഷ് കുമാർ അവതരിപ്പിച്ചു. മാലിന്യ സംസ്കരണ ഉപാധികളുമായി ബന്ധപ്പെട്ട മേഖലയിലുള്ള പിന്നാക്കംപോക്ക് PPC-യുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സോളാർ മേഖലയിൽ പാനലുകളുടെ ദൗർലഭ്യവും വില വർധനവും പ്രവർത്തനത്തെ ബാധിക്കുന്നു. ജില്ലകൾ ഏറ്റെടുത്തിരിക്കുന്ന സോളാർ ക്യാമ്പയിനിനെ നിലവിലുള്ള വിലനിലവാരം വെച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. 3 കിലോവാട്ടിന് 195000 എന്നുള്ളത് 230000 വരെ വർധിപ്പിക്കേണ്ട അവസ്ഥയാണുള്ളത്. മറ്റ് ഏജൻസികളൊക്കെ വിലവർദ്ധനവ് നടപ്പിലാക്കിയിട്ടുണ്ട്.
ടോയിലറ്ററി മേഖലയിൽ വെളിച്ചെണ്ണയിൽ നിർമിക്കുന്ന ഹാൻഡ് മെയ്ഡ് സോപ്പ് എന്നതായിരുന്നു PPC-യുടെ പ്രത്യേകത. വെളിച്ചെണ്ണക്കും സോപ്പ് ഉൽപ്പന്നങ്ങളുടെ മറ്റ് നിർമ്മാണ വസ്തുക്കൾക്കും വിലവർധിച്ചതിനാൽ നിലവിലുള്ള റേറ്റിന് സോപ്പ് വിതരണം ചെയ്യാൻ പറ്റുന്ന അവസ്ഥയല്ല നിലനിൽക്കുന്നത്. ടോയിലറ്ററി യൂണിറ്റിനെ ആധുനികവൽക്കരിച്ച് ഉത്പാദനം പരമാവധി വർധിപ്പിച്ച് ഹാൻഡ് മെയ്ഡ് സോപ്പ് എന്നത് തനത് ഉത്പന്നമായി നിലനിർത്തുന്നതോടൊപ്പം മറ്റ് സാധ്യതകൾ കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. സമത നേഴ്സറിയും ടിഷ്യൂ കൾച്ചർ ലാബും മെച്ചപ്പെട്ട രൂപത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ലാഭകരമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ല. PPC ഉത്പന്ന പ്രചരണത്തിൽ സംഘടനാപരമായ ശ്രദ്ധയും പ്രവർത്തകരുടെ ഇടപെടലും ക്യാമ്പയിനും അത്യാവശ്യമാണ്. ഭവൻ വഴിയുള്ള ഉത്പന്ന പ്രചരണം കുറേകൂടി മെച്ചപ്പെടുത്തുകയും കുടിശ്ശികകൾ പൂർണമായും അടച്ചുതീർക്കുകയും ചെയ്യണം.
മറ്റ് തീരുമാനങ്ങൾ
ദക്ഷിണമേഖലാ സെക്രട്ടറി വി. കെ. നന്ദനൻ അവധിയിലായതിനാൽ അദ്ദേഹം സംഘടനാചുമതല ഏറ്റെടുക്കുന്നതുവരെ ദക്ഷിണമേഖലാ സെക്രട്ടറി ചുമതല പി. ഗോപകുമാറിന് ആയിരിക്കും.
ഡോക്യുമെന്റേഷന്റെ ഭാഗമായി ഡാറ്റ എൻട്രി നടത്തുന്നതിന് കൺവീനർ തന്ന അപേക്ഷ പരിഗണിച്ച് സുനിൽ, കാളിമാടപ്പറമ്പ്, കണ്ണാടി പി. ഒ. എന്ന ആൾക്ക് ദിവസവേതനാടിസേഥാനത്തിൽ നിയമനം നൽകാൻ തീരുമാനിച്ചു.
ജില്ലാ പ്രവർത്തക കൺവെൻഷൻ
62 ആം സംസ്ഥാന വാർഷിക റിപ്പോർട്ടുമായി ബന്ധപ്പെട്ട് ജില്ലാ പ്രവർത്തക കൺവെൻഷനുകൾ ചേരണം. മേഖലാതലം മുതലുള്ള പ്രവർത്തകരെയാണ് ജില്ലാ കൺവെൻഷനിൽ പങ്കെടുപ്പിക്കേണ്ടത്. വലിയ ജില്ലകളിൽ ക്ലസ്റ്ററടിസ്ഥാനത്തിൽ പരമാവധി രണ്ട് ക്ലസ്റ്ററുകളായി നടത്താവുന്നതാണ്.
ജില്ലാ പ്രവർത്തക കൺവെൻഷന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജില്ലാകമ്മിറ്റി യോഗം ചേർന്ന് കൃത്യമായ ചുമതലകൾ നിശ്ചയിക്കണം. പങ്കെടുക്കേണ്ടവരെ നേരിട്ട് വിളിച്ച് പങ്കെടുക്കാൻ പറയണം. വാട്സാപ്പിലൂടെ വിവരമറിയിച്ചാൽ പോര. മേഖലകളിൽനിന്ന് പങ്കെടുക്കേണ്ടവരുടെ എണ്ണം നിശ്ചയിച്ച് അവരെ പങ്കെടുപ്പിക്കുവാൻ മേഖലാ ചുമതലയുള്ള ജില്ലാകമ്മിറ്റി അംഗത്തിന് ഉത്തരവാദിത്തം ഏൽപ്പിക്കണം. മുഴുവൻ യൂണിറ്റിലും കൺവെൻഷനുകൾ എന്നതായിരിക്കണം ലക്ഷ്യം. അതിനനുസരിച്ച് യൂണിറ്റ് കൺവെൻഷനുകളുടെ തീയതിയും ചുമതലയും ജില്ലാ കൺവെൻഷനിൽവെച്ച് തീരുമാനിക്കണം.
ജില്ലാ പ്രവർത്തക കൺവെൻഷൻ അജണ്ട
10:00 സ്വാഗതം – ജില്ലാ സെക്രട്ടറി
10:10 അധ്യക്ഷത – പ്രസിഡണ്ട്
10:30 62-ആം സംസ്ഥാന വാർഷികം വിലയിരുത്തൽ റിപ്പോർട്ടിംഗ് – ചുമതലപ്പെട്ട
നിർവാഹകസമിതി അംഗം
10:50 സംസ്ഥാന സംഘടനാരേഖ അവതരണം – ചുമതലപ്പെട്ട നിർവാഹകസമിതി അംഗം
11:30 പൊതുചർച്ച
11:50 ഭാവി പ്രവർത്തനരേഖ അവതരണം – ചുമതലപ്പെട്ട നിർവാഹകസമിതി അംഗം
12:20 ഗ്രൂപ്പ് ചർച്ച – അംഗങ്ങളെ പരമാവധി 5 ഗ്രൂപ്പുകളാക്കി തിരിക്കാവുന്നതാണ്
സംഘടനാ വിദ്യാഭ്യാസം, അംഗത്വം
വികസനം, പരിസരം
ആരോഗ്യം, ജെൻഡർ, ബാലവേദി
ക്വാണ്ടം സയൻസ്, യുവസമിതി, ശാസ്ത്രാവബോധം
വിദ്യാഭ്യാസം, വിജ്ഞാനോത്സവം, മാസിക
02:30 ഗ്രൂപ്പ് റിപ്പോർട്ടിംഗ്
03:00 ജില്ലാതല പ്ലാനിംഗ്
യൂണിറ്റ് പ്രവർത്തക കൺവെൻഷനുകൾ – ചുമതലകൾ
അംഗത്വം
മാസിക
ജില്ലാ സംഘടനാ വിദ്യാഭ്യാസം – സ്ഥലം, തീയതി
വികസനം – ക്യാമ്പയിൻ സംയുക്ത വിഷയസമിതി യോഗങ്ങൾ
വിദ്യാഭ്യാസം – വിജ്ഞാനോത്സവം – പഠന പ്രവർത്തനങ്ങൾ
ബാലവേദി തുടർപ്രവർത്തനങ്ങൾ
വിഷയസമിതി, ഉപസമിതി രൂപീകരണം – യോഗങ്ങൾ
04:00 സമാപനം
പ്രവർത്തക കൺവെൻഷനുകളിൽ ഉദ്ഘാടനം, മറ്റു ക്ലാസ്സുകൾ എന്നിവ പൂർണമായും ഒഴിവാക്കണം. നടപടിക്രമങ്ങൾക്ക് മാത്രമായിരിക്കണം പ്രാധാന്യം.
ക്രമ നം.
ജില്ല
തീയ്യതി
ചുമതലയുള്ള നിർവാഹകസമിതി അംഗങ്ങൾ
1
ഇടുക്കി
14.06.2025
പി. എ. തങ്കച്ചൻ, ജിസ് ജോസഫ്, വി. വി. ഷാജി
2
പാലക്കാട്
14.06.2025
വി. മനോജ്കുമാർ, വി. വി. മണികണ്ഠൻ, പി. അരവിന്ദാക്ഷൻ
3
കാസറഗോഡ്
14.06.2025
പി. പി. ബാബു, എം. ദിവാകരൻ, എ. എം. ബാലകൃഷ്ണൻ
4
കണ്ണൂർ
15.06.2025
എസ്. യമുന, എം. വി. ഗംഗാധരൻ, കെ. വിനോദ്കുമാർ
5
വയനാട്
15.06.2025
എൻ. ശാന്തകുമാരി, പി. സുരേഷ് ബാബു, അഭിജിത്ത്
6
കോട്ടയം
15.06.2025
ടി. ലിസി, പ്രദോഷ് പി., സനൽകുമാർ
7
പത്തനംതിട്ട
15.06.2025
ബി. രമേഷ്, റസീന എൻ. ആർ., രമേഷ് ചന്ദ്രൻ
8
ആലപ്പുഴ
22.06.2025
ജയകുമാർ എസ്., പി. ഗോപകുമാർ, ജയചന്ദ്രൻ വി. എൻ.
9
തിരുവനന്തപുരം
22.06.2025
ജി. സ്റ്റാലിൻ, ബി. രമേഷ്, പി. ഗോപകുമാർ
10
കൊല്ലം
22.06.2025
അരുൺ രവി, ഷൈലജ എൽ., പ്രസാദ്
11
മലപ്പുറം
29.06.2025
മൈത്രി പി. യു., ബിനിൽ ബി., വി. വി. മണികണ്ഠൻ
12
കോഴിക്കോട് I
22.06.2025
ഇ. വിലാസിനി, സുധീർ കെ. എസ്., യമുന എസ്.
13
കോഴിക്കോട് II
29.06.2025
കെ. വിനോദ് കുമാർ, പി. അരവിന്ദാക്ഷൻ, ശാന്തകുമാരി എൻ.
14
എറണാകുളം
29.06.2025
കെ. പി. രവിപ്രകാശ്, ജൂന പി. എസ്., ശാന്തിദേവി
15
തൃശൂർ
29.06.2025
ജയന്തി എസ്. പണിക്കർ, സുധീർ കെ. എസ്., വി. മനോജ്കുമാർ
ജില്ലാ ചുമതലക്കാരനായ നിർവാഹകസമിതി അംഗം ചുമതലയുള്ള നിർവാഹസമിതി അംഗങ്ങളെ വിളിച്ച് വിഷയവും പങ്കാളിത്തവും ഉറപ്പുവരുത്തണം. ഒരു ജില്ലയിൽ പോകുന്ന 3 പേർ കൂട്ടായി ആലോചിച്ച് ഓരോരുത്തരും അവതരിപ്പിക്കേണ്ട വിഷയങ്ങൾ തീരുമാനിച്ച് നോട്ട് തയ്യാറാക്കണം. അവതരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം.
ജില്ലകളിലുള്ള മറ്റു നിർവാഹകസമിതി അംഗങ്ങളും സീനിയർ പ്രവർത്തകരും അതാത് ജില്ലാ കൺവെൻഷനുകളിൽ പങ്കെടുക്കുകയും ചർച്ചകളിലും അവതരണങ്ങളിലും ഇടപ്പെട്ട് വേണ്ടത്ര നിർദ്ദേശങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്തേണ്ടതുമാണ്