സർവ്വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യം ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഇല്ലാതാക്കരുത്.

0

പത്രക്കുറിപ്പ്
20-06-2025
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

സർവ്വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യം ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഇല്ലാതാക്കരുത്.
——————-

കേരളത്തിൽ നടപ്പാക്കി വരുന്ന നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി നടക്കുന്ന മൾട്ടി ഡിസിപ്ലിനറി കോഴ്സിൽ (MDC) കേരളീയ ജ്ഞാന വ്യവസ്ഥിതിയും ചരിത്രവും ഉൾപ്പെടുത്തിയ കേരളം പഠനം എന്ന ഭാഗം ഉന്നത വിദ്യാഭ്യാസ കൗൺസിൽ കേന്ദ്രീകൃത സിലബസ് തയ്യാറാക്കി സ്വകാര്യ പ്രസാധകൻ പുറത്തിറക്കിയ പുസ്തകം അടിസ്ഥാനപ്പെടുത്തി വേണം പഠിപ്പിക്കാൻ എന്ന നിർദേശം സർവ്വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യത്തിനു മുകളിലുള്ള കടന്നു കയറ്റമാണ്.
സർവ്വകലാശാലകളിൽ കോഴ്സിൻ്റെ സിലബസ് തയാറാക്കാൻ ബോർഡ്  ഓഫ് സ്റ്റഡീസ് അത് പരിശോധിച്ച് അംഗീകരിക്കാൻ അക്കാദമിക് കൗൺസിൽ  തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. 

ഉന്നത വിദ്യാഭ്യാസ കൗൺസിൽ സർവ്വകലാശാലകളുടെ ഈ അധികാരം കവരുകയും അവർ തയ്യാറാക്കിയ പുസ്തകം പാഠപുസ്തകമാക്കണമെന്നും ആവശ്യപ്പെടു ന്നത് ജനാധിപത്യ വിരുദ്ധവും അക്കാദ മികമായി നിലവിൽ പാലിച്ചു കൊണ്ടിരിക്കുന്ന നടപടികൾക്കും വിരുദ്ധമായതിനാൽ അംഗീകരിക്കാനാവില്ല. 

ഉന്നത വിദ്യാഭ്യാസ കൗൺസിൽ സർവ്വകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസിന് പരിഗണിക്കാനാവുന്ന ഒരു നിർദ്ദേശമായിട്ടല്ല, മറിച്ച്  ആധികാരി കമായ ഉത്തരവായാണ് ഇത് നൽകിയിട്ടുള്ളത്.

 എല്ലാ സർവ്വകലാശാല കളും നാലു വർഷ ബിരുദ പരിപാടിയുടെ സിലബസ് ഉൾപ്പടെ നേരത്തെ തയാറാക്കി യിട്ടുള്ളതാണ്. ഈ സിലബസ്സിൽ ഉൾപ്പെടുത്തിയ പുസ്തകങ്ങളെ തള്ളിക്കളയാനും കൗൺസിൽ പറയുന്ന പുസ്തകമാണ് പഠിപ്പിക്കേണ്ടതെന്നും അധ്യാപകർക്ക് വിവരം നൽകി ട്രെയിനിങ് നടത്തുകയാണ് നിലവിൽ കൗൺസിൽ ചെയ്യുന്നത്. 

ഈ പ്രവർത്തനം സർവ്വകലാശാലകളെ അക്കാദമികമായി മോശമായി ചിത്രീകരിക്കാനും അവഹേളിക്കാനും മാത്രമേ ഉപകരിക്കൂ.

 ഉന്നത വിദ്യാഭ്യാസ കൗൺസിലിന്  ഇപ്രകാരം ഒരു നിർദ്ദേശമുണ്ടായിരുന്നെങ്കിൽ സിലബസ് തയ്യാറാക്കുന്നതിന് മുൻപ് ബോർഡ് ഓഫ് സ്റ്റഡീസിൻ്റെ പരിഗണനയ്ക്കു നൽകുകയാണ് ചെയ്യേണ്ടിയിരുന്നത്.
 സർവകലാശാലയ്ക്ക് അത് സ്വീകരിക്കാനോ തള്ളിക്കളയാനോ ഉള്ള അവകാശമുണ്ട്. സർവകലാശാലകളെ നോക്കുകുത്തികളാക്കി മാറി മാറി വരുന്ന സർക്കാരുകൾക്ക്  അവരവരുടെ രാഷ്ടീയ അജണ്ട നടപ്പിലാക്കുന്ന സ്ഥിതി വരുത്തി വെയ്ക്കാവുന്ന ഒരു തീരുമാനമാണ് നിലവിൽ ഉന്നത വിദ്യാഭ്യാസ കൌൺസിൽ കൈക്കൊണ്ടിരിക്കു
ന്നത്. ഇത് അംഗീകരി ക്കാനാവില്ല.  

മാത്രമല്ല,യൂണിയൻ സർക്കാർ യുജിസി അടക്കമുള്ള ഏജൻസികളെയും രാജ് ഭവനെയും  ദുരൂപയോഗപ്പെടുത്തിക്കൊണ്ട് അവരുടെ നയങ്ങൾ കേന്ദ്രീകൃതമായി അടിച്ചേൽപ്പി ക്കുന്നതിന് എതിരായി ജനാധിപത്യ ശക്തികൾ നടത്തുന്ന സമരത്തെ ഇത് ദുർബലപ്പെടു ത്തുകയും ചെയ്യും. 

 ഈ സാഹചര്യത്തിൽ സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അഭ്യർത്ഥിക്കുന്നു. 

കേരള മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിക്കും  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേൽ വിഷയത്തിൽ ഇതിനകം നിവേദനം നൽകിയിട്ടുണ്ട്.

വിശ്വാസപൂർവ്വം,

ടി.കെ മീരാഭായ്
സംസ്ഥാന പ്രസിഡണ്ട്

പി.വി. ദിവാകരൻ
ജനറൽ സിക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *